Thu, 4 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

District News

Idukki

കലുങ്ക് അപകട ഭീഷണിയിൽ; അധികൃതർക്കു കുലുക്കമില്ല

കട്ടപ്പന: ഇരട്ടയാര്‍ നോര്‍ത്ത്- വെട്ടിക്കാമറ്റം പ്രകാശ് റോഡിലെ കലുങ്ക് അപകട ഭീഷണിയാകുന്നു.


2018ലെ പ്രളയത്തിൽ കലുങ്കിന്‍റെ കല്‍ക്കെട്ട് ഇളകിപ്പോയതോടെയാണ് അപകട സ്ഥിതിയിലായത്. ഇതോടെ കലുങ്കിന്‍റെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്.


സംഭവമുണ്ടായ അന്നുതന്നെ നാട്ടുകാരും പഞ്ചായത്ത് അധികൃതരും പൊതുമരാമത്ത് വിഭാഗത്തെ അറിയിച്ചിരുന്നെങ്കിലും റിബണ്‍ കെട്ടി മടങ്ങിയതല്ലാതെ തുടര്‍ നടപടിയുണ്ടായിട്ടില്ല.


പിന്നീടുണ്ടായ എല്ലാ കാലവര്‍ഷത്തിലും അപകട സാധ്യത നാട്ടുകാർ ചൂണ്ടിക്കാണിക്കുമ്പോള്‍ ടാര്‍ വീപ്പ വച്ച് മുന്നറിയിപ്പ് നൽകുന്നതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല.


ബസുകളും ടോറസ് ലോറികളുമടക്കം ഇതുവഴി കടന്നുപോകുന്നുണ്ട്.
അപകട ഭീഷണിയുള്ള ഭാഗത്തു ഭാരവാഹനങ്ങള്‍ ഒന്നു നിര്‍ത്തേണ്ട സാഹചര്യം ഉണ്ടായാല്‍ കലുങ്ക് ഇടിയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.


നിലവില്‍ സമീപത്തെ വ്യാപാരികൾ ഇതുവഴി കടന്നുവരുന്ന ഡ്രൈവര്‍മാരോട് അപകട മുന്നറിയിപ്പ് കൊടുത്താണ് കടത്തിവിടുന്നത്.

Thiruvananthapuram

തിരുവനന്തപുരത്ത് മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഭീഷണി

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച മഴയ്ക്ക് ശമനമില്ലാത്തത് ജനജീവിതത്തെ സാരമായി ബാധിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ആശങ്കയുയർത്തുന്നുണ്ട്.

നഗരത്തിലെ പല പ്രധാന റോഡുകളിലും വെള്ളം കയറിയത് ഗതാഗത തടസ്സങ്ങൾക്ക് കാരണമായി. ചിലയിടങ്ങളിൽ വീടുകളിലും വെള്ളം കയറിയതായും റിപ്പോർട്ടുകളുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്നും ജില്ലയിൽ കനത്ത മഴ തുടരാൻ സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Kollam

കൊല്ലം ജില്ലയിൽ ശക്തമായ മഴ തുടരുന്നു; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

കൊല്ലം ജില്ലയിൽ ഇന്നും ശക്തമായ മഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂലൈ 26 വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. വരും ദിവസങ്ങളിൽ അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ മഴ തുടരാൻ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ടു. നദികളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

Pathanamthitta

വെൽഡൺ, റെസ്ക്യൂ ടീം

പത്തനംതിട്ട: അത്യന്തം അപകടകരമായ സാഹചര്യത്തിൽ രണ്ടുദിവസം നീണ്ട രക്ഷാദൗത്യത്തിൽ പങ്കെടുത്ത ഫ‍യർഫോഴ്സ്, എൻഡിആർഎഫ് സംഘാംഗങ്ങളുടെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘിക്കപ്പെട്ടു.

കോന്നി പയ്യനാമൺ ചെങ്കുളത്ത് ക്വാറിയിലെ അപകടവിവരം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘത്തിന് ആദ്യം അപകടത്തിന്‍റെ രൂക്ഷത അത്രയും വെളിവായില്ല. പാറമടയ്ക്കുള്ളിൽ അടർന്നുവീണ പാറയ്ക്കടയിൽ ഒരു മൃതദേഹം അപ്പോൾ തന്നെ കാണാനായി. ഇതു പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിൽ പ്രവർത്തനം തുടങ്ങിയ സംഘത്തിനു വെല്ലുവിളിയായത് തുടർച്ചയായ പാറ ഇടിച്ചിൽ ആയിരുന്നു. പല കോണുകളിൽ നിന്നും കല്ലുകൾ അടർന്നു വീഴാൻ തുടങ്ങിയതോടെ പ്രവർത്തനം ദുഷ്കരമായി.

കൂടുതൽ സേനാംഗങ്ങൾ വടവും ചങ്ങലയും ക്രെയിനുമായി സ്ഥലത്തെത്തി. ജില്ലയിൽ ക്യാന്പ് ചെയ്തിരുന്ന 27 അംഗ എൻഡിആർഎഫ് സംഘവും പാഞ്ഞെത്തി. വൈകുന്നേരത്തോടെ പാറകൾ നീക്കി ഒരു മൃതദേഹം പുറത്തെടുത്തതിനു പിന്നാലെ ഉണ്ടായ പാറ ഇടിച്ചിലാണ് ഇനിയുള്ള രക്ഷാദൗത്യത്തെ പിന്നോട്ടടിച്ചത്. മൃതദേഹം പുറത്തെടുക്കാൻ നാലംഗഫയർഫോഴ്സ് സംഘം ഇറങ്ങിയ അതേ സ്ഥാനത്തേക്ക് അടർന്നുവീണ പാറക്കെട്ടുകൾ കണ്ട് എല്ലാവരും ഭയന്നു. അല്പ സമയം മുന്പാണ് ഇതു സംഭവിച്ചിരുന്നതെങ്കിൽ എന്നോർത്ത് സ്ഥലത്തുണ്ടായിരുന്ന ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ അടക്കം നെടുവീർപ്പിട്ടു.

ചൊവ്വാഴ്ച രാവിലെ രക്ഷാദൗത്യം പുനരാരംഭിച്ചത് മാസ്റ്റർ പ്ലാനിന്‍റെ അടിസ്ഥാനത്തിലായിരുന്നുവെങ്കിലും പാറ ഇടിച്ചിൽ തുടർന്നതോടെ ഇതു നിർത്തിവയ്ക്കേണ്ടിവന്നു. മനുഷ്യസാധ്യമല്ല തുടർ പ്രവർത്തനമെന്നു മനസിലാക്കിയതോടെയാണ് ഉപകരണങ്ങൾ തേടിയത്. വൈകുന്നേരത്തോടെ ആലപ്പുഴയിൽ നിന്നു ലോംഗ് ബൂം ഹിറ്റാച്ചി സ്ഥലത്തെത്തി. പിന്നീടു കാര്യങ്ങൾ വേഗത്തിലായി.

പാറമടയുടെ കരയിൽ നിന്നുകൊണ്ട് ഹിറ്റാച്ചിയുടെ കൈ ഉപയോഗിച്ച് കുടുങ്ങിക്കിടക്കുന്ന ഹിറ്റാച്ചിയെ തൊടാമെന്നായി. സമീപത്തെ പാറക്കല്ലുകൾ നീക്കി ഹിറ്റാച്ചിയുടെ കാബിൻ ഉയർത്താനായി പിന്നീടുള്ള ശ്രമം. രണ്ടര മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ ചൊവ്വാഴ്ച രാത്രി 8.30ഓടെ അജയ് റായിയുടെ മൃതദേഹം ഹിറ്റാച്ചിക്കുള്ളിൽ കണ്ടു.

അഗ്നിരക്ഷാ സേനയുടെ പ്രത്യേക ദൗത്യസംഘത്തിലെ അമൽ, ജിത്ത്, ബിനുമോൻ എന്നിവർ വടത്തിൽ സാഹസികമായി താഴേക്ക് ഇറങ്ങി. മൃതദേഹം ഇവർ പുറത്തെത്തിച്ചതോടെ സാഹസികമായ ഒരു ദൗത്യം പൂർത്തിയായി. ഫയർ ആൻഡ് റസ്ക്യൂ വിഭാഗത്തിന്‍റെ 20 അംഗ ടീമാണ് രാവിലെ മുതൽ ദൗത്യം നടത്തിയത്.

ജില്ലാ ഭരണകൂടത്തിന്‍റെ മേൽനോട്ടത്തിലാണ് അഗ്നിസുരക്ഷാ സേന, എൻഡിആർഎഫ് എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിച്ചത്. ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ രണ്ടുദിവസവും സ്ഥലത്തു ക്യാന്പ് ചെയ്തിരുന്നു. എഡിഎം ബി. ജ്യോതി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആർ. രാജ‌ലക്ഷ്മി തുടങ്ങിയവരും സ്ഥലത്തുണ്ടായിരുന്നു.

ഫയർഫോഴ്സ് ജില്ലാ ഓഫീസർ ബി.എം. പ്രതാപചന്ദ്രൻ, അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ എ. സാബു എന്നിവരാണ് രക്ഷാദൗത്യത്തിനു നേതൃത്വം നൽകിയത്. ദേശീയ ദുരന്ത നിവാരണ സേന നാലാം ബറ്റാലിയൻ ടീം കമാൻഡർ സഞ്ജയ് സിംഗ് മൽസുനിയുടെ നേതൃത്വത്തിൽ 27 അംഗ എൻഡിആർഎഫ് സംഘമാണ് സ്ഥലത്തെത്തിയിരുന്നത്.

Idukki

കലുങ്ക് അപകട ഭീഷണിയിൽ; അധികൃതർക്കു കുലുക്കമില്ല

കട്ടപ്പന: ഇരട്ടയാര്‍ നോര്‍ത്ത്- വെട്ടിക്കാമറ്റം പ്രകാശ് റോഡിലെ കലുങ്ക് അപകട ഭീഷണിയാകുന്നു.


2018ലെ പ്രളയത്തിൽ കലുങ്കിന്‍റെ കല്‍ക്കെട്ട് ഇളകിപ്പോയതോടെയാണ് അപകട സ്ഥിതിയിലായത്. ഇതോടെ കലുങ്കിന്‍റെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്.


സംഭവമുണ്ടായ അന്നുതന്നെ നാട്ടുകാരും പഞ്ചായത്ത് അധികൃതരും പൊതുമരാമത്ത് വിഭാഗത്തെ അറിയിച്ചിരുന്നെങ്കിലും റിബണ്‍ കെട്ടി മടങ്ങിയതല്ലാതെ തുടര്‍ നടപടിയുണ്ടായിട്ടില്ല.


പിന്നീടുണ്ടായ എല്ലാ കാലവര്‍ഷത്തിലും അപകട സാധ്യത നാട്ടുകാർ ചൂണ്ടിക്കാണിക്കുമ്പോള്‍ ടാര്‍ വീപ്പ വച്ച് മുന്നറിയിപ്പ് നൽകുന്നതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല.


ബസുകളും ടോറസ് ലോറികളുമടക്കം ഇതുവഴി കടന്നുപോകുന്നുണ്ട്.
അപകട ഭീഷണിയുള്ള ഭാഗത്തു ഭാരവാഹനങ്ങള്‍ ഒന്നു നിര്‍ത്തേണ്ട സാഹചര്യം ഉണ്ടായാല്‍ കലുങ്ക് ഇടിയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.


നിലവില്‍ സമീപത്തെ വ്യാപാരികൾ ഇതുവഴി കടന്നുവരുന്ന ഡ്രൈവര്‍മാരോട് അപകട മുന്നറിയിപ്പ് കൊടുത്താണ് കടത്തിവിടുന്നത്.

Alappuzha

മുഹമ്മ കെഇ കാർമൽ സ്കൂളിന്‍റെ പ്രവർത്തനം മഹത്തരം: മന്ത്രി പി. പ്രസാദ്

മുഹമ്മ: മുഹമ്മ കെഇ കാർമൽ സിഎംഐ സ്കൂൾ നടത്തിയ കർഷകദിനാഘോഷം വേറിട്ട കാഴ്ചയൊരുക്കി. ആലപ്പി ഡേയോടനുബന്ധിച്ചാണ് മുഹമ്മയുടെ മനം കവർന്ന പരിപാടി സംഘടിപ്പിച്ചത്. ഓണനാളുകളുടെ മധുരം പകരാൻ മാവേലിയും ഓണത്തപ്പനും വാമനനും മലയാളി മങ്കമാരും വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തിയത് ഇമ്പമൂറുന്ന കാഴ്ചയായി.


സ്കൂൾ കവാടത്തിന് മുന്നിൽ സജ്ജമാക്കിയ തിരുവോണത്തോണിയാണ് കാണികളെ വരവേറ്റത്. തോണി നിറയെ പച്ചക്കറികളും ഒരുക്കിയിരുന്നു. കയർ ഉത്പന്നങ്ങൾ കൊണ്ട് അലങ്കരിച്ച ആകർഷണീയമായ വേദിയിലേക്ക് ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെയാണ് വിശിഷ്ടാതിഥികളെ വരവേറ്റത്. മന്ത്രി പി. പ്രസാദ് കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്തു.


കർഷകരെയും കൃഷിയെയും ചേർത്തുപിടിക്കാൻ കെഇ കാർമൽ സ്കൂൾ കാണിച്ച താത്പര്യം മഹത്വമേറിയതാണെന്ന് മന്ത്രി പറഞ്ഞു. ഒരു സ്കൂൾ കൃഷിയെ നെഞ്ചിലേറ്റുന്ന കാഴ്ച മനസിൽ തട്ടുന്നതാണ്. ഇതുപോലൊരു പരിപാടി അടുത്തെങ്ങും താൻ കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.


കർഷകരോടുള്ള ആദരസൂചകമായി കുട്ടികൾ വീടുകളിൽനിന്നു കൊണ്ടുവന്ന നാടൻ പച്ചക്കറികൾ അനാഥാലയത്തിലേക്ക് നൽകുന്നതിനായി മന്ത്രി ഏറ്റുവാങ്ങി. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. സാംജി വടക്കേടത്തിനെ മുഹമ്മ പഞ്ചായത്തിനുവേണ്ടി മന്ത്രി പൊന്നാട അണിയിച്ചു.


പഞ്ചായത്ത് പ്രസിഡന്‍റ് സ്വപ്ന ഷാബു ഫലകം കൈമാറി. സ്കൂൾ മാനേജർ ഫാ. പോൾ തുണ്ടുപറമ്പിൽ മന്ത്രിയെ പൊന്നാട അണിയിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു രാജീവ്, പഞ്ചായത്തംഗം വി. വിഷ്ണു, ബർസാർ ഫാ. സനു വലിയവീട്, വൈസ് പ്രിൻസിപ്പൽ ഷൈനി ജോസ്, പിടിഎ പ്രസിഡന്‍റ് പി.പി. അഭിലാഷ്, സെക്രട്ടറി റോക്കി തോട്ടുങ്കൽ, സന്തോഷ് ഷൺമുഖൻ, കോ ഓർഡിനേറ്റർ സബിത, ജേക്കബ് ഐ. ചാക്കോ, ക്ലൗഡിയ ഏബ്രഹാം, നവ്യ ജോസ് എന്നിവർ പ്രസംഗിച്ചു.

Kottayam

നാട്ടാനകള്‍ നാടൊഴിയുന്നു; അകലെയല്ല, ഗജവീരന്മാരില്ലാത്ത മേളകളും പൂരവും

കോട്ടയം: ആറാട്ടിനും എഴുന്നെള്ളിപ്പിനും ആഘോഷത്തിനും നെറ്റിപ്പട്ടമണിഞ്ഞ ആനകളില്ലാത്ത കാലം വിദൂരമല്ല.


വനംവകുപ്പിന്‍റെ പുതിയ കണക്കെടുപ്പില്‍ സംസ്ഥാനത്ത് നാട്ടാനകളുടെ എണ്ണം 389. ഏഴ് വര്‍ഷത്തിനുള്ളില്‍ 130 നാട്ടാനകളാണ് സംസ്ഥാനത്ത് ചരിഞ്ഞത്. നിലവിലുള്ളവയില്‍ ഏറെയും നാല്‍പതു വയസില്‍ കൂടിയവയാണ്. ശരാശരി ആയുസ് 60-70 വയസ് ആണെന്നിരിക്കേ കരിവീരന്‍ കാട്ടില്‍ മാത്രം കാണുന്ന ജീവിയായി മാറും. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്‍പ്പെടെ ആനകളെ എത്തിക്കുന്നതിലെ നിയമപ്രശ്‌നങ്ങളും ലൈസന്‍സ് നല്‍കുന്നതിലെ സര്‍ക്കാര്‍ വിമുഖതയുമാണ് പരിമിതി.


2018 നവംബര്‍ 29ന് നടത്തിയ സെന്‍സസില്‍ സംസ്ഥാനത്ത് 521 നാട്ടാനകളുണ്ടായിരുന്നു. ഇരുപത് വര്‍ഷം മുന്‍പ് ആയിരത്തിലധികം നാട്ടാനകളുള്ള പ്രതാപകാലമൊക്കെ അസ്തമിച്ചു. മരണനിരക്കിന് വേഗം കൂടിയാല്‍ പത്തു വര്‍ഷത്തിനുള്ളില്‍ പത്തിരുപത് ആനകള്‍ നിരക്കുന്ന ഗജമേളകളും പൂരവുമൊക്കെ ഇല്ലാതാകും. വനംവകുപ്പ്, സര്‍ക്കാര്‍ ദേവസ്വം, സ്വകാര്യ ദേവസ്വം, വ്യക്തികള്‍ എന്നിവരുടെ ഉടമസ്ഥതയിലാണ് നാട്ടാനകള്‍. ഗുരുവായൂര്‍ ആനക്കോട്ടയില്‍ 37 ആനകളുണ്ട്.


നാട്ടില്‍ ആനകളുടെ പ്രജനനത്തിന് പരിമിതികളേറെയാണ്. ഗര്‍ഭകാലം 20-23 മാസം. പ്രസവശേഷം തള്ളയാനയെയും കുട്ടിയെയും അഞ്ചു വര്‍ഷത്തോളം പരിപാലിക്കണം. വനത്തിലെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍നിന്ന് നാട്ടിന്‍പുറം വ്യത്യസ്തമായതിനാല്‍ നാട്ടില്‍ ആനക്കുട്ടി ഉണ്ടാവാന്‍ സാധ്യത കുറവാണ്.

വഴി തെറ്റി നാട്ടിലേക്കു വന്നതും ഒഴുകി വന്നതുമായ നാലഞ്ച് കുട്ടിയാനകളെ വനംവകുപ്പ് പരിപാലിക്കുന്നുണ്ട്. എന്നാല്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലുമൊക്കെ ബ്രീഡിംഗ് സൗകര്യമുണ്ട്. കേരളത്തില്‍ കാട്ടില്‍ പെരുകി നാട്ടുകാര്‍ക്ക് ഭീഷണിയായ കൊലകൊമ്പന്‍മാരെ പിടികൂടി ആനക്കൊട്ടിലുകളില്‍ കുങ്കിയാനകളെക്കൊണ്ട് മെരുക്കുകയാണ് പരിഹാരം.


പോഷകാഹാരക്കുറവ്, വിശ്രമമില്ലായ്മ, ജോലിഭാരം, തെറ്റായ ആഹാരരീതി എന്നിവയാണ് മരണനിരക്ക് അസാധാരണമായി വര്‍ധിക്കാന്‍ കാരണം.


പാദരോഗം, എരണ്ടക്കെട്ട് എന്നിവ ബാധിച്ചും ആനകള്‍ ചരിയുന്നുണ്ട്. ദിവസം 250 ലിറ്റര്‍ വെള്ളവും 150-250 കിലോ വരെ തീറ്റയും ആനയ്ക്ക് വേണം. പൊതുവേ തണുത്ത അന്തരീക്ഷമാണ് താത്പര്യം. പുറമെ പ്രകടമാകാത്ത അസുഖം വന്നാല്‍ കണ്ടെത്താനുള്ള ആധുനിക ചികിത്സാ സംവിധാനവും ആശുപത്രിയും സംസ്ഥാനത്ത് ഇല്ലാത്തതാണ് പ്രധാന പരിമിതി. വനം വകുപ്പിനു കീഴില്‍ കോട്ടൂര്‍, കോന്നി, വയനാട്, ധോണി, കാപ്രിക്കാട് എന്നിവടങ്ങളില്‍ ആന പരിപാലന കേന്ദ്രങ്ങളുണ്ട്.

Ernakulam

മെസി വരുമോ... ഇല്ലയോ... കലൂര്‍ സ്റ്റേഡിയം ഒരുങ്ങിത്തുടങ്ങി

കൊച്ചി: ലോക ചാമ്പ്യന്മാരായ അര്‍ജന്‍റീനയും ലയണല്‍ മെസിയും കേരളത്തിലേക്ക് പന്തുതട്ടാന്‍ വരുമോ... ഇല്ലയോ... എന്ന അനിശ്ചിതത്വം നിലനില്‍ക്കുകയാണെങ്കിലും മത്സര വേദിയായി കണക്കാക്കുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

സ്റ്റേഡിയം പെയിന്‍റ് ചെയ്ത് ഇരിപ്പിടങ്ങള്‍ നവീകരിക്കുന്നതിന് പുറമേ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്നതും ചോര്‍ച്ചകള്‍ പരിഹരിക്കുന്ന പ്രവൃത്തികളുമാണ് ആരംഭിച്ചിരിക്കുന്നത്. അര്‍ജന്‍റീന കേരളത്തിലേക്ക് വരുന്ന കാര്യത്തില്‍ തീരുമാനമായാല്‍ അതിനു മുന്നേ അടിസ്ഥാന ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായി കൂടിയാണ് ഇപ്പോഴത്തെ നവീകരണം.

അര്‍ജന്‍റീന ടീം വരുന്നതുമായി ബന്ധപ്പെട്ട് നേരത്തെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധികള്‍ ജിസിഡിഎയില്‍ എത്തിയിരുന്നു. അന്താരാഷ്ട്ര മത്സര വേദിയാകാന്‍ യോഗ്യമാകും വിധം സ്റ്റേഡിയം ഫിറ്റ് ആണെന്നാണ് ജിസിഡിഎ അധികൃതര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ അറിയിച്ചത്. മാത്രമല്ല 2017ല്‍ ഫിഫ അണ്ടര്‍ 17 ലോക കപ്പ് മത്സരങ്ങള്‍ക്കായി സ്റ്റേഡിയം ഫിഫയുടെ മാനദണ്ഡങ്ങള്‍ പ്രകാരം നവീകരിച്ചിരുന്നു. ഇനി അറ്റകുറ്റപ്പണികള്‍ മാത്രം മതിയെന്നാണ് ജിസിഡിഎയുടെ വിശദീകരണം.

സ്റ്റേഡിയത്തിന്‍റെ ഒന്നര ലക്ഷത്തോളം ചതുരശ്ര മീറ്റര്‍ വിസ്തൃതി വരുന്ന ഭാഗത്തിന്‍റെ പെയിന്‍റിംഗാണ് ഇപ്പോള്‍ നടക്കുന്നത്. 1.35 കോടി രൂപയ്ക്ക് ഡുറോലാക് എന്ന സ്ഥാപനമാണ് വര്‍ക്ക് ഏറ്റെടുത്തിട്ടുള്ളത്. ഓഗസ്റ്റ് അവസാനത്തോടെ പെയിന്‍റിംഗ് പൂര്‍ത്തിയാകും. തുടര്‍ന്ന് ഇരിപ്പിടങ്ങളുടെ നവീകരണവും ചോര്‍ച്ച പരിഹരിക്കുന്നതടക്കമുള്ള സിവില്‍ വര്‍ക്കുകളും നടക്കും. അഞ്ച് കോടി രൂപ ചിലവഴിച്ചാണ് നവീകരണം.

ഇതോടൊപ്പം ഫ്‌ളെഡ്‌ലിറ്റുകള്‍ നവീകരിക്കുന്ന ജോലികളും ആരംഭിക്കുമെന്ന് ജിസിഡിഎ അറിയിച്ചു. നിലവിലുള്ള ലൈറ്റുകള്‍ അഴിച്ചുമാറ്റി പുതിയ ഫ്രെയ്മുകള്‍ സ്ഥാപിച്ച ശേഷം ലൈറ്റുകള്‍ പുനസ്ഥാപിക്കുന്നതാണ് ഇതോടൊപ്പം ചെയ്യുന്നത്. ഹാലജന്‍ ലൈറ്റുകള്‍ക്ക് പകരം സ്റ്റേഡിയം മുഴുവന്‍ എല്‍ഇഡി പ്രകാശത്തിലേക്ക് മാറ്റുന്നതും ആലോചനയിലുണ്ടെന്നും ജിസിഡിഎ അറിയിച്ചു.

1996ലാണ് ജിസിഡിഎ സ്റ്റേഡിയം നിര്‍മിച്ചത്. 34 ഏക്കർ ഭൂമിയിലെ 12 ഏക്കറില്‍ മൂന്നു നിലകളിലായി 55,000 പേര്‍ക്ക് ഇരിപ്പിട സൗകര്യം സ്റ്റേഡിയത്തിലുണ്ട്. നിരവധി അന്താരാഷ്ട്ര, ദേശീയ ക്രിക്കറ്റ് മത്സരങ്ങള്‍ക്കും ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കും ഐഎസ്എല്‍ മത്സരങ്ങള്‍ക്കും സ്റ്റേഡിയം വേദിയായി. കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം ഗ്രൗണ്ട് കൂടിയാണ് കലൂര്‍ സ്റ്റേഡിയം.

Thrissur

ആരോഗ്യമന്ത്രി രാജിവയ്ക്കണം: ബിജെപി മാർച്ച് നടത്തി

തൃശൂർ: ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി സിറ്റി ജില്ലാ കമ്മിറ്റി ജില്ലാ ആശുപത്രിയിലേക്കു മാർച്ച് നടത്തി. മുൻ ആലപ്പുഴ ജില്ലാ പ്രസിഡന്‍റും തൃശൂർ ജില്ലാ പ്രഭാരിയുമായ എം.വി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.


ബിജെപി സിറ്റി ജില്ലാ പ്രസിഡന്‍റ് ജസ്റ്റിൻ ജേക്കബ്, മെഡിക്കൽ കോളജ് മുൻ സൂപ്രണ്ട് ഡോ. ഭീം ജയരാജ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ. ബാബു, അഡ്വ. കെ.ആർ. ഹരി, വൈസ് പ്രസിഡന്‍റുമാരായ ഡോ. വി. ആതിര, പൂർണിമ സുരേഷ്, സുധീഷ് മേനോത്തുപറന്പിൽ, സൗമ്യ സലേഷ്, ടി. സർജു, ജില്ലാ ട്രഷറർ വിജയൻ മേപ്രത് എന്നിവർ പ്രസംഗിച്ചു.


സെക്രട്ടറിമാരായ മുരളി കൊളങ്ങാട്ട്, കെ.ജി. നിജി, സജിനി മുരളി, റിക്സ്ൻ ചെവിടൻ, പി. പ്രവീണ്‍, വിൻഷി അരുണ്‍കുമാർ, യുവമോർച്ച ജില്ലാ പ്രസിഡന്‍റ് സബീഷ് മരുതയൂർ, മണ്ഡലം പ്രസിഡന്‍റുമാരായ രഘുനാഥ് സി. മേനോൻ, അശ്വിൻ വാര്യർ, എം.ആർ. വിശ്വൻ എന്നിവർ നേതൃത്വം നൽകി. റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തുനീക്കി.

Palakkad

മണ്ണാർക്കാട് നഗരസഭയിൽ ആയുർവേദ ഡിസ്പെൻസറി കെട്ടിടമൊരുങ്ങി

മണ്ണാർക്കാട്: നഗരസഭയിൽ ആധുനിക സംവിധാനങ്ങളുള്ള സർക്കാർ ആയുർവേദ ഡിസ്പെൻസറി കെട്ടിടം ഒരുങ്ങി.


മുക്കണ്ണം പാലത്തിനു സമീപമാണ് ഇരുനിലകളുള്ള കെട്ടിടം ഒരുങ്ങിയത്. കിടത്തിച്ചികിത്സ, ഉഴിച്ചിൽ തുടങ്ങിയവയെല്ലാം ഇനി പുതിയ കെട്ടിടത്തിൽ തുടങ്ങാനാവും.


നിലവിൽ മുൻസിപ്പൽ ബസ് സ്റ്റാന്‍റിനകത്തെ കെട്ടിടത്തിൽ ശോചനീയാവസ്ഥയുടെ നടുവിലാണ് ആയുർവേദ ആശുപത്രി പ്രവർത്തിക്കുന്നത്. മണ്ണാർക്കാട് പഞ്ചായത്തായിരിക്കെ പുതിയ കെട്ടിടത്തിനുവേണ്ടി മുറവിളി ആരംഭിച്ചതാണ്.


നഗരസഭയായതോടെ ആശുപത്രി കെട്ടിടത്തിനു രണ്ടുകോടിരൂപ മാറ്റിവയ്ക്കുകയായിരുന്നു. സർക്കാർ അനുമതി നൽകുകയാണെങ്കിൽ പുതിയ കെട്ടിടത്തിൽ ആയുർവേദ മൾട്ടി സ്പെഷാലിറ്റി ആശുപത്രിതന്നെ തുടങ്ങുമെന്നു നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ ദീപികയോടു പറഞ്ഞു.


നഗരസഭയുടെ സ്വപ്നപദ്ധതിയാണു ആയുർവേദ ആശുപത്രിയെന്നും ആയിരക്കണക്കിനു രോഗികൾക്ക് ഇതു ഉപകാരപ്രദമാവുമെന്നും ചെയർമാൻ പറഞ്ഞു. ടിപ്പുസുൽത്താൻ റോഡുകൂടി നവീകരിച്ചതോടെ നഗരത്തിൽനിന്നും അഞ്ചുമിനിറ്റിനുള്ളിൽ ആശുപത്രിയിൽ എത്താനാവും. രാജീവ് ഗാന്ധി സ്മാരക സർക്കാർ ആയുർവേദ ഡിസ്പെൻസറി എന്നാണ് പുതിയ കെട്ടിടത്തിനു പേര് നൽകിയിരിക്കുന്നത്.

Malappuram

കോട്ടക്കലിൽ എം.ഡി.എം.എയുമായി മൂന്നംഗ സംഘം പിടിയിൽ; ലഹരിമാഫിയക്കെതിരെ കർശന നടപടി

കോട്ടക്കൽ ടൗണിൽ എം.ഡി.എം.എയുമായി മൂന്നംഗ സംഘം എക്സൈസ് സംഘത്തിന്റെ പിടിയിലായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രതികൾക്ക് ലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. ജില്ലയിൽ ലഹരി ഉപയോഗവും വിപണനവും വർധിച്ചുവരുന്ന സാഹചര്യത്തിൽ പോലീസ്, എക്സൈസ് വകുപ്പുകൾ സംയുക്തമായി പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നതെന്നാണ് സൂചന.

ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ കൂടുതൽ ഊർജിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജനങ്ങൾക്കും ലഹരി മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതരെ അറിയിക്കാമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Kozhikode

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടക്കം; വിവിധ പ്രദേശങ്ങളിൽ നിയന്ത്രിത വിതരണം

കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽ നാളെ (ജൂലൈ 11, 2025) വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് വൈദ്യുതി നിയന്ത്രിതമാക്കുന്നത്. രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പ്രധാനമായും വൈദ്യുതി മുടങ്ങുക.

പുതുപ്പാടി ആറാംമുക്ക്, ചമൽ, ഉണ്ണികുളം പൂനൂർ യു.പി. സ്കൂൾ, ചേപ്പാല, ചുണ്ടത്തുംപൊയിൽ, പാടത്തുംകുഴി, കുളങ്ങരാംപൊയിൽ, കരുവാറ്റ, കാന്തപുരം, കാന്തപുരം ടവർ, തടായി, ചളിക്കോട്, ചീനത്താംപൊയിൽ, ചെറ്റക്കടവ് എന്നീ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും. തിരുവമ്പാടി കാളിയാംപുഴ, തുമ്പച്ചാൽ, പള്ളിപ്പടി എന്നിവിടങ്ങളിലും രാവിലെ 8 മുതൽ വൈകുന്നേരം 4 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

പൊതുജനങ്ങൾ വൈദ്യുതി തടസ്സങ്ങൾ കണക്കിലെടുത്ത് ആവശ്യമായ ക്രമീകരണങ്ങൾ നടത്തണമെന്ന് കെ.എസ്.ഇ.ബി. അഭ്യർത്ഥിച്ചു. അസൗകര്യങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നതായും അവർ അറിയിച്ചു.

Wayanad

ദേശീയ പണിമുടക്ക്; വയനാട്ടിൽ ജനജീവിതം സ്തംഭിച്ചു

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ തൊഴിലാളി നയങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് നടക്കുന്ന ദേശീയ പണിമുടക്ക് വയനാട് ജില്ലയെയും സാരമായി ബാധിച്ചു. രാവിലെ മുതൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങാൻ മടിച്ചതോടെ റോഡുകൾ വിജനമായി. പൊതുഗതാഗതവും പൂർണ്ണമായി നിലച്ച അവസ്ഥയായിരുന്നു.

പണിമുടക്ക് കാരണം സ്കൂളുകളും കോളേജുകളും പ്രവർത്തിച്ചില്ല. ഓഫീസുകളിലും ഹാജർനില കുറവായിരുന്നു. അവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, പൊതുജന ജീവിതത്തെ ഇത് സാരമായി ബാധിച്ചു. ദൂരയാത്രക്കാരും ആശുപത്രികളിലേക്ക് പോകുന്നവരും ഏറെ വലഞ്ഞു.

തൊഴിലാളി സംഘടനകളുടെ ആഹ്വാനപ്രകാരമാണ് പണിമുടക്ക് നടക്കുന്നത്. ലേബർ കോഡുകൾ ഉപേക്ഷിക്കുക, ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുത്തുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഈ പ്രതിഷേധം. പണിമുടക്ക് നാളെയും തുടരുമോ എന്ന് ആശങ്കയിലാണ് ജനങ്ങൾ.

Kannur

മലപ്പുറത്തെ നിപ ജാഗ്രത; കണ്ണൂർ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി

മലപ്പുറം ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലും ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കി. മലപ്പുറം അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. സംശയകരമായ കേസുകൾ റിപ്പോർട്ട് ചെയ്താൽ ഉടൻ പരിശോധന നടത്താനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകി.

നിപ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വവ്വാലുകൾ ഭക്ഷിച്ച പഴങ്ങൾ ഒഴിവാക്കുക, വ്യക്തി ശുചിത്വം പാലിക്കുക, പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

കണ്ണൂർ ജില്ലയിലെ ആശുപത്രികളിൽ നിപ സംശയമുള്ള കേസുകൾക്കായി പ്രത്യേക വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ പരിശീലനം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Kasaragod

കാസർഗോഡ് ബേക്കൽ കോട്ടയിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ്

കാസർഗോഡിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ബേക്കൽ കോട്ടയിൽ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ്. സ്കൂൾ അവധിക്കാലം അവസാനിക്കാറായതും മഴ കുറഞ്ഞതും സന്ദർശകരുടെ എണ്ണം കൂടാൻ കാരണമായി. കഴിഞ്ഞ ഒരാഴ്ചയായി കോട്ട സന്ദർശിക്കാനെത്തുന്നവരുടെ തിരക്ക് വർദ്ധിച്ചിരിക്കുകയാണ്.

കോട്ടയുടെ ചരിത്ര പ്രാധാന്യവും മനോഹരമായ കാഴ്ചകളും നിരവധി സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. പ്രാദേശിക വിനോദസഞ്ചാരികൾക്ക് പുറമെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിദേശികളും കോട്ട സന്ദർശിക്കാനെത്തുന്നുണ്ട്. ഇത് പ്രദേശത്തെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുന്നുണ്ട്.

സന്ദർശകരുടെ സൗകര്യാർത്ഥം കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. കോട്ടയുടെ പരിസരം ശുചീകരിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.

Up