Thu, 4 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

Health

Family Health

പാനിക് അറ്റാക്കിനെ മറികടക്കേണ്ടവിധം...

പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പൊടുന്നനെ സംഭവിക്കുന്ന, ഏതാനും മിനിറ്റുമാത്രം നീണ്ടുനിൽക്കുന്ന തീവ്രമായ ഉത്കണ്ഠയാണ് ‘പാനിക് അറ്റാക്ക്'. താഴെപ്പറയുന്ന ലക്ഷണങ്ങളിൽ നാലെണ്ണമെങ്കിലും ഇവർ പ്രദർശിപ്പിക്കാൻ സാധ്യതയുണ്ട്.

അമിതമായ നെഞ്ചിടിപ്പ്, നെഞ്ചുവേദനയോ നെഞ്ചിന്‍റെ ഭാഗത്ത് അസ്വസ്ഥതയോ, ശരീരം വിയർത്തൊലിക്കുന്ന അവസ്ഥ, ശ്വാസംമുട്ടൽ, കൈകാലുകൾ വിറയ്ക്കുക, വിരലുകളുടെ അറ്റം തണുത്ത് മരവിക്കുക, വയറ്റിൽ തീവ്രമായ എരിച്ചിൽ, തലചുറ്റൽ, തലയ്ക്ക് മന്ദത, കണ്ണിൽ ഇരുട്ടുകയറുന്ന അവസ്ഥ, തൊണ്ടയിൽനിന്ന് വെള്ളമിറക്കാൻ ബുദ്ധിമുട്ട്, മനസിന്‍റെ സമനില തെറ്റിപ്പോകുമെന്നതരത്തിലുള്ള വെപ്രാളം.

സാധാരണഗതിയിൽ 10 മുതൽ 15 മിനിറ്റ് നേരം മാത്രമേ ഈ പ്രയാസം നീണ്ടുനിൽക്കാറുള്ളൂ. അതുകഴിഞ്ഞ് സ്വാഭാവികമായി ഇതിന്‍റെ തീവ്രത കുറഞ്ഞുവന്ന് ഇത് അവസാനിക്കും. എന്നാൽ, ഈ അവസ്ഥയുടെ ലക്ഷണങ്ങൾ പലതും ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങൾക്ക് സമാനമായതുകൊണ്ടുതന്നെ ഇത് അനുഭവപ്പെടുന്ന ആളുകൾ വല്ലാതെ ഭയപ്പെട്ടുപോകും.

ഒരുമാസക്കാലമെങ്കിലും തുടർച്ചയായി പാനിക് അറ്റാക്ക് ആവർത്തിച്ചുവരുന്ന അവസ്ഥയെയാണ് ‘പാനിക് ഡിസോഡർ’ എന്നു വിശേഷിപ്പിക്കുന്നത്. സമൂഹത്തിൽ ഏകദേശം മൂന്നു ശതമാനത്തോളം ആളുകൾക്ക് പാനിക് ഡിസോഡർ ഉണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഇത് കൂടുതലായി കണ്ടുവരുന്നുമുണ്ട്. പാരമ്പര്യമായി ഉത്കണ്ഠരോഗങ്ങളുള്ള കുടുംബങ്ങളിൽ ജനിക്കുന്ന വ്യക്തികളിൽ പാനിക് ഡിസോഡർ കൂടുതലായി കണ്ടുവരാറുണ്ട്.

ചെറുപ്രായത്തിൽ വളരെ തീവ്രമായ സമ്മർദസാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തികളിലും ഇതു കൂടുതലായി കണ്ടുവരാറുണ്ട്. പാനിക് ഡിസോഡറുള്ള വ്യക്തികളുടെ തലച്ചോറിൽ സെറട്ടോണിൻ, നോർ എപ്പി നെഫ്രിൻ, ഗാബാ, എന്നീ രാസവസ്തുക്കളുടെ അളവ് കുറവാണെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

കാപ്പി കൂടുതലായി കുടിക്കുന്നവരിലും പുകവലിശീലം ഉള്ളവരിലും ഈ രോഗം കൂടുതലായി കണ്ടുവരാറുണ്ട്. ഉറക്കക്കുറവ്, സമീപകാലത്തുണ്ടായ വേദനാജനകമായ ജിവിതാനുഭവങ്ങൾ എന്നിവയും ഈ അവസ്ഥയിലേക്ക് വഴിതെളിക്കാം.

പരിഹാരം എങ്ങനെ?

മരുന്നുകളും മനശാസ്ത്രചികിത്സകളും റിലാക്സേഷൻ വ്യായാമങ്ങളും സംയോജിപ്പിച്ച് ഉപയോഗിച്ചാൽ പാനിക് ഡിസോർഡർ പൂർണമായും ചികിത്സിച്ച് ഭേദപ്പെടുത്താൻ സാധിക്കും. തലച്ചോറിൽ ക്രമംതെറ്റിക്കുന്ന രാസവസ്തുക്കളുടെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന സുരക്ഷിതമായ മരുന്നുകൾ ഇന്ന് നിലവിലുണ്ട്.

വയോജനങ്ങളിൽപ്പോലും സുരക്ഷികമായി ഉപയോഗിക്കാവുന്ന ഇത്തരം മരുന്നുകൾ വളരെവേഗം രോഗലക്ഷണങ്ങൾ പരിഹരിക്കും. മരുന്നുകളോടൊപ്പം ചിന്താവൈകല്യങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി ഏറെ ഫലപ്രദമായ ഒരു മനഃശാസ്ത്രചികിത്സാരീതിയാണ്.

പ്രോഗ്രസീവ് മസിൽ റിലാക്സേഷൻ, ദീർഘശ്വസനവ്യായാമങ്ങൾ തുടങ്ങിയ റിലാക്സേഷൻ രീതികളും ഇവരിൽ ഏറെ ഫലപ്രദമാണ്. ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, ചിട്ടയായ വ്യായാമം ശീലമാക്കുക, മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കുക എന്നിവയും പാനിക് ഡിസോർഡർ പൂർണമായും ഭേദപ്പെടാൻ സഹായിക്കുന്ന മാർഗങ്ങളാണ്.

ചികിത്സയെടുക്കാത്ത പാനിക് ഡിസോർഡർ പലപ്പോഴും വിഷാദരോഗം, മദ്യപാനശീലം, ലഹരി അടിമത്തം തുടങ്ങിയ വിഷയങ്ങളിലേക്ക് നയിക്കാം. ഇത് പരിഹാരമില്ലാത്ത ഏതോ മാറാരോഗമാണെന്ന് തെറ്റിദ്ധരിച്ചു വിഷമിക്കുന്ന ധാരാളം ആളുകൾ സമൂഹത്തിലുണ്ട്.

വിദഗ്ധനായ ഒരു മാനസികാരോഗ്യ ചികിത്സകന്‍റെ സഹായത്തോടെ ഈ അനസ്ഥ പൂർണമായും ഭേദപ്പെടുത്താൻ കഴിയും.

Family Health

പാനിക് അറ്റാക്കിനെ മറികടക്കേണ്ടവിധം...

പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പൊടുന്നനെ സംഭവിക്കുന്ന, ഏതാനും മിനിറ്റുമാത്രം നീണ്ടുനിൽക്കുന്ന തീവ്രമായ ഉത്കണ്ഠയാണ് ‘പാനിക് അറ്റാക്ക്'. താഴെപ്പറയുന്ന ലക്ഷണങ്ങളിൽ നാലെണ്ണമെങ്കിലും ഇവർ പ്രദർശിപ്പിക്കാൻ സാധ്യതയുണ്ട്.

അമിതമായ നെഞ്ചിടിപ്പ്, നെഞ്ചുവേദനയോ നെഞ്ചിന്‍റെ ഭാഗത്ത് അസ്വസ്ഥതയോ, ശരീരം വിയർത്തൊലിക്കുന്ന അവസ്ഥ, ശ്വാസംമുട്ടൽ, കൈകാലുകൾ വിറയ്ക്കുക, വിരലുകളുടെ അറ്റം തണുത്ത് മരവിക്കുക, വയറ്റിൽ തീവ്രമായ എരിച്ചിൽ, തലചുറ്റൽ, തലയ്ക്ക് മന്ദത, കണ്ണിൽ ഇരുട്ടുകയറുന്ന അവസ്ഥ, തൊണ്ടയിൽനിന്ന് വെള്ളമിറക്കാൻ ബുദ്ധിമുട്ട്, മനസിന്‍റെ സമനില തെറ്റിപ്പോകുമെന്നതരത്തിലുള്ള വെപ്രാളം.

സാധാരണഗതിയിൽ 10 മുതൽ 15 മിനിറ്റ് നേരം മാത്രമേ ഈ പ്രയാസം നീണ്ടുനിൽക്കാറുള്ളൂ. അതുകഴിഞ്ഞ് സ്വാഭാവികമായി ഇതിന്‍റെ തീവ്രത കുറഞ്ഞുവന്ന് ഇത് അവസാനിക്കും. എന്നാൽ, ഈ അവസ്ഥയുടെ ലക്ഷണങ്ങൾ പലതും ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങൾക്ക് സമാനമായതുകൊണ്ടുതന്നെ ഇത് അനുഭവപ്പെടുന്ന ആളുകൾ വല്ലാതെ ഭയപ്പെട്ടുപോകും.

ഒരുമാസക്കാലമെങ്കിലും തുടർച്ചയായി പാനിക് അറ്റാക്ക് ആവർത്തിച്ചുവരുന്ന അവസ്ഥയെയാണ് ‘പാനിക് ഡിസോഡർ’ എന്നു വിശേഷിപ്പിക്കുന്നത്. സമൂഹത്തിൽ ഏകദേശം മൂന്നു ശതമാനത്തോളം ആളുകൾക്ക് പാനിക് ഡിസോഡർ ഉണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഇത് കൂടുതലായി കണ്ടുവരുന്നുമുണ്ട്. പാരമ്പര്യമായി ഉത്കണ്ഠരോഗങ്ങളുള്ള കുടുംബങ്ങളിൽ ജനിക്കുന്ന വ്യക്തികളിൽ പാനിക് ഡിസോഡർ കൂടുതലായി കണ്ടുവരാറുണ്ട്.

ചെറുപ്രായത്തിൽ വളരെ തീവ്രമായ സമ്മർദസാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തികളിലും ഇതു കൂടുതലായി കണ്ടുവരാറുണ്ട്. പാനിക് ഡിസോഡറുള്ള വ്യക്തികളുടെ തലച്ചോറിൽ സെറട്ടോണിൻ, നോർ എപ്പി നെഫ്രിൻ, ഗാബാ, എന്നീ രാസവസ്തുക്കളുടെ അളവ് കുറവാണെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

കാപ്പി കൂടുതലായി കുടിക്കുന്നവരിലും പുകവലിശീലം ഉള്ളവരിലും ഈ രോഗം കൂടുതലായി കണ്ടുവരാറുണ്ട്. ഉറക്കക്കുറവ്, സമീപകാലത്തുണ്ടായ വേദനാജനകമായ ജിവിതാനുഭവങ്ങൾ എന്നിവയും ഈ അവസ്ഥയിലേക്ക് വഴിതെളിക്കാം.

പരിഹാരം എങ്ങനെ?

മരുന്നുകളും മനശാസ്ത്രചികിത്സകളും റിലാക്സേഷൻ വ്യായാമങ്ങളും സംയോജിപ്പിച്ച് ഉപയോഗിച്ചാൽ പാനിക് ഡിസോർഡർ പൂർണമായും ചികിത്സിച്ച് ഭേദപ്പെടുത്താൻ സാധിക്കും. തലച്ചോറിൽ ക്രമംതെറ്റിക്കുന്ന രാസവസ്തുക്കളുടെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന സുരക്ഷിതമായ മരുന്നുകൾ ഇന്ന് നിലവിലുണ്ട്.

വയോജനങ്ങളിൽപ്പോലും സുരക്ഷികമായി ഉപയോഗിക്കാവുന്ന ഇത്തരം മരുന്നുകൾ വളരെവേഗം രോഗലക്ഷണങ്ങൾ പരിഹരിക്കും. മരുന്നുകളോടൊപ്പം ചിന്താവൈകല്യങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി ഏറെ ഫലപ്രദമായ ഒരു മനഃശാസ്ത്രചികിത്സാരീതിയാണ്.

പ്രോഗ്രസീവ് മസിൽ റിലാക്സേഷൻ, ദീർഘശ്വസനവ്യായാമങ്ങൾ തുടങ്ങിയ റിലാക്സേഷൻ രീതികളും ഇവരിൽ ഏറെ ഫലപ്രദമാണ്. ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, ചിട്ടയായ വ്യായാമം ശീലമാക്കുക, മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കുക എന്നിവയും പാനിക് ഡിസോർഡർ പൂർണമായും ഭേദപ്പെടാൻ സഹായിക്കുന്ന മാർഗങ്ങളാണ്.

ചികിത്സയെടുക്കാത്ത പാനിക് ഡിസോർഡർ പലപ്പോഴും വിഷാദരോഗം, മദ്യപാനശീലം, ലഹരി അടിമത്തം തുടങ്ങിയ വിഷയങ്ങളിലേക്ക് നയിക്കാം. ഇത് പരിഹാരമില്ലാത്ത ഏതോ മാറാരോഗമാണെന്ന് തെറ്റിദ്ധരിച്ചു വിഷമിക്കുന്ന ധാരാളം ആളുകൾ സമൂഹത്തിലുണ്ട്.

വിദഗ്ധനായ ഒരു മാനസികാരോഗ്യ ചികിത്സകന്‍റെ സഹായത്തോടെ ഈ അനസ്ഥ പൂർണമായും ഭേദപ്പെടുത്താൻ കഴിയും.

Fitness

വീട്ടിലുണ്ടാക്കാം ഫാസ്റ്റ് ഫുഡ്!

ഫാസ്റ്റ് ഫുഡ് തീരെ ഒഴിവാക്കാനാവില്ല. അപ്പോൾ അതിനെ ആരോഗ്യജീവിതത്തിനു സഹായകമായ രീതിയിൽ മാറ്റിയെടുക്കണം. പുറത്തു നിന്നു വാങ്ങുന്ന മിക്ക ഫാസ്റ്റ് ഫുഡ് വിഭവങ്ങളും വീട്ടിൽത്തന്നെ തയാറാക്കാനാകും എന്നതാണു വാസ്തവം.

ചീസ് ഒഴിവാക്കി പിസ

പിസ ആരോഗ്യകരമായ രീതിയിൽ വീട്ടിൽ തയാറാക്കാനാകും. പിസബേസ് വാങ്ങി അതിൽ പച്ചക്കറികളും വേവിച്ച ചിക്കനും ചേർത്ത് നമുക്കു തന്നെ തയാറാക്കാം. കൊഴുപ്പു കുറയ്ക്കാൻ പിസയിൽ ചീസ് ഒഴിവാക്കാം.

സ്കൂൾ കുട്ടികൾക്ക്...

ഇടനേരങ്ങളിൽ കഴിക്കാൻ ഫാസ്റ്റ് ഫുഡ് വാങ്ങി കുട്ടികൾക്കു സ്കൂളിൽ കൊടുത്തയയ്ക്കുന്ന ശീലം മാതാപിതാക്കൾ ഉപേക്ഷിക്കണം. ഇത്തരം ഭക്ഷണത്തിൽ നിന്നു പോഷകങ്ങൾ കിട്ടുന്നില്ല.

ഇടഭക്ഷണം കൊഴുപ്പുകൂടിയവയായതിനാൽ പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ശരിക്കു കഴിക്കാനുമാവില്ല.

ഇടനേരങ്ങളിൽ നട്സ്...

ഇടനേരങ്ങളിൽ കഴിക്കാൻ അനുയോജ്യം നട്സ് ആണ്. ഏതുതരം നട്സ് ആണെങ്കിലും അതിൽ പ്രോട്ടീന്‍റെ അളവു കൂടുതലാണ്. ശരീരത്തിനാവശ്യമായ മൈക്രോ ന്യൂട്രിയന്‍റ്സ് എല്ലാമുണ്ട്.

ബ്രഡ് സാൻഡ് വിച്ച്

മല്ലിയില, പുതിനയില മുതലായവ കൊണ്ടു തയാറാക്കിയ ചട്നി ഉപയോഗിച്ചു പച്ചക്കറികൾ നിറച്ച ബ്രഡ് സാൻഡ് വിച്ച് കൊടുത്തയയ്ക്കാം. ഏത്തപ്പഴമോ മറ്റു പഴങ്ങളോ കൊടുത്തയയ്ക്കാം.

പഴങ്ങൾ, സ്വാഭാവിക പഴച്ചാറുകൾ

പഴങ്ങളും സ്വാഭാവിക പഴച്ചാറുകളും കൊടുത്തയയ്ക്കാം. എണ്ണയിൽ വറുത്ത വിഭവങ്ങൾ പതിവാക്കരുത്. തടി കൂട്ടും.

ഉരുളക്കിഴങ്ങ് ഫ്രൈ പതിവാക്കരുത്

വറുത്ത സാധനങ്ങൾ, കേക്ക്, പഫ്സ്, ഏത്തയ്ക്ക ചിപ്സ് എന്നിവയും ഇടനേരങ്ങളിൽ കഴിക്കാൻ കുട്ടികൾക്കു പതിവായി കൊടുത്തയയ്ക്കരുത്. ഫാസ്റ്റ് ഫുഡെന്നോ ജങ്ക് ഫുഡ് എന്നോ വിശേഷിപ്പിക്കാവുന്ന ഇത്തരം ബേക്കറി വിഭവങ്ങളിൽ ശരീരത്തിനാവശ്യമായ പോഷകങ്ങൾ ഇല്ല.

ഉരുളക്കിഴങ്ങ് ഫ്രൈ, മെഴുക്കുപുരട്ടി എന്നിവയും പതിവായി കഴിക്കരുത്. ഉരുളക്കിഴങ്ങ് ചേർത്ത ഫാസ്റ്റ് ഫുഡും പതിവാക്കരുത്.

സുരക്ഷിതമാവണം ഭക്ഷണം

വീട്ടിൽ തയാറാക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ പുറത്തു നിന്നു ഭക്ഷണം വാങ്ങുന്നതു സ്വാഭാവികം. പക്ഷേ, അത്തരം ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.

 

വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്‍റ്

Ayurveda

അടുത്തറിയാം മഞ്ഞൾ മാഹാത്മ്യം

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്‍റി ഓക്സി ഡന്‍റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും മഞ്ഞളിലുണ്ട്.

മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധ തരം കാൻസറുകൾക്കെതിരേ പോരാ ടാൻ മഞ്ഞൾ സഹായക മെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണ ങ്ങൾ തുടരുന്നു. മഞ്ഞൾ ആന്‍റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.

ചർമത്തിന്‍റെ അഴകിന്

ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം.

മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്‍റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.

വിളർച്ച കുറയ്ക്കുന്നു

മഞ്ഞൾപ്പൊടി തേനിൽ ചേർത്തു കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം. കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞൾ സഹായകം.

വിഷാദം കുറയ്ക്കുന്നതിന്

മാനസികപിരിമുറുക്കവും വിഷാദവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേ ഷകർ. ഡിപ്രഷൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠനങ്ങളുണ്ട്.

നീരും വേദനയും കുറയ്ക്കുന്നു

കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.

കൃമികടിക്കു പരിഹാരം

കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.

എല്ലുകളുടെ കരുത്തിന്

മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.

നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം

നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻമഞ്ഞൾ വാങ്ങി കഴുകി യുണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.

Womens Corner

വീട്ടിലെ പ്രസവം: അപകടം ക്ഷണിച്ചുവരുത്തരുത്

ഗർഭിണികളിൽ തികച്ചും അപ്രതീക്ഷമായിട്ടാവും രക്തസ്രാവം തുടങ്ങുന്നത്. വീട്ടില്‍ നിന്ന് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും രക്തമെല്ലാം വാര്‍ന്നൊഴുകി അമ്മയുടെ ജീവനുതന്നെ അപകടം സംഭവിക്കാം.

പ്രസവവേദന തുടങ്ങിയാല്‍, കുഞ്ഞിന്‍റെ ഹൃദയമിടുപ്പിനു പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രസവം നീണ്ടുപോയാല്‍ കുഞ്ഞിന്‍റെ തലയിലേക്കുള്ള രക്തയോട്ടത്തിന് കുറവുവന്ന് ബുദ്ധിമാന്ദ്യം സംഭവിക്കാം.

ഇത് യഥാസമയം കണ്ടുപിടിച്ച് ഉടനടി പരിഹാരം നിര്‍ദേശിക്കാന്‍ ഈ ശാസ്ത്രം അറിയുന്നവരും, അതിനുവേണ്ട ഉപകരണങ്ങളും ഉണ്ടാവണം.

അപകടങ്ങളുണ്ട്

കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്താലാണ് മാതൃ-നവജാതശിശു മരണനിരക്ക് വളരെയധികം കുറയ്ക്കാന്‍ സാധിക്കുന്നത്. ഇത്തരത്തിലൊക്കെ ആരോഗ്യ പ്രവര്‍ത്തകരുടെയും സര്‍ക്കാരിന്‍റെയും ഭാഗത്തുനിന്നു മികച്ച രീതിയിലുള്ള പ്രവര്‍ത്തനം നടക്കുമ്പോള്‍ അതിനു വിപരീതമായിട്ടാണ് അനാരോഗ്യപരമായി വീടുകളില്‍ പ്രസവം നടത്തുന്നത്.

ഇത്തരത്തിലുള്ള അശാസ്ത്രീയ രീതികളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ മനസിലാക്കാതെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ജീവനു തന്നെ ഭീഷണിയാകും എന്നു മനസിലാ
ക്കുക.

പ്രസവം അത്ര ലളിതമല്ല

പ്രസവം വളരെ ലളിതമാണെന്ന് നമ്മള്‍ വിചാരിക്കുന്നതിലാണു തെറ്റ്. പ്രസവങ്ങള്‍ സുരക്ഷിതമായി നടക്കുകയും അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് പ്രസവങ്ങള്‍ ആശുപത്രിയില്‍ നടക്കുന്നതുകൊണ്ട് മാത്രമാണ്.

പ്രസവം എന്നത് ഏതുസമയത്തും പ്രശ്നങ്ങള്‍ ഉണ്ടാകാവുന്ന ഒരു പ്രക്രിയയാണ്. യഥാസമയം അത് വേണ്ടപോലെ നേരിടാനുള്ള സംവിധാനമില്ലെങ്കില്‍ അമ്മയെയോ കുഞ്ഞിനെയോ രണ്ടു പേരെയുമോ നമുക്ക് നഷ്ടപ്പെടാം.

വീട്ടില്‍ പ്രസവിക്കുന്ന മാര്‍ഗം തിരഞ്ഞെടുക്കുന്നതു വഴി ഈ അപകടമാണ് നാം വിളിച്ചുവരുത്തുന്നത്. അതു മനസിലാക്കി ബുദ്ധിപൂര്‍വം, ഗര്‍ഭിണികള്‍ വീട്ടില്‍ പ്രസവിക്കുന്ന രീതിയില്‍ നിന്ന് പിന്‍തിരിയണം. പുറകിലേക്കല്ലാ, മുമ്പിലേക്കാണു നാം നടക്കേണ്ടത്.

 

വിവരങ്ങൾക്കു കടപ്പാട്: ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്‍റ് ഗൈനക്കോളജിസ്റ്റ് എസ് യുറ്റി ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം

Doctor Speaks

ഹെഡ് ആൻഡ് നെക്ക് കാൻസർ; പുകവലി, മദ്യപാനം ഉപേക്ഷിക്കാം

ചികിത്സാരീതി

കാൻസറിന്‍റെ ഘട്ടം, ബാധിച്ച അവയവം, മൊത്തത്തിലുള്ള രോഗിയുടെ ആരോഗ്യസ്ഥിതി ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ഹെഡ് ആൻഡ് നെക്ക് കാൻസറിന്‍റെ ചികിത്സാരീതി. ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയോ തെറാപ്പി, ടാർഗെറ്റഡ് തെറാപ്പി എന്നിവ വിവിധ ചികിത്സാരീതികളിൽ ഉൾപ്പെടുന്നു.

ശസ്ത്രക്രിയ,കീമോ തെറാപ്പി

ശസ്ത്രക്രിയ പലപ്പോഴും പ്രാഥമിക ചികിത്സാ ഉപാധിയാണ്. ടൂമർ റിസെക്ഷൻ, കഴല വിച്ഛേദിക്കൽ, പുനർനിർമാണ നടപടിക്രമങ്ങൾ എന്നിവ ചികിത്സയിൽ ഉൾപ്പെട്ടേക്കാം. കീമോ തെറാപ്പിയും റേഡിയോതെറാപ്പിയും ഒറ്റയ്ക്കോ സംയോജിതമായോ മുഴകൾ ചുരുക്കുന്നതിനും കാൻസർ കോശങ്ങളെ ഇല്ലാതാക്കുന്നതിനും ഉപയോഗിക്കാം.

ഇമ്യൂണോ തെറാപ്പി, ടാർഗറ്റ് തെറാപ്പി

കാൻസർ കോശങ്ങൾക്കെതിരേ ശരീരത്തിന്‍റെ പ്രതിരോധ പ്രതികരണം വർധിപ്പിക്കുന്നതിനോ അല്ലെങ്കിൽ പ്രത്യേക തന്മാത്ര വൈകല്യങ്ങൾ ലക്ഷ്യമിട്ടോ ഉള്ള ചികിത്സാ ഓപ്ഷനുകളാണ് ഇമ്യൂണോ തെറാപ്പിയും ടാർഗറ്റ് തെറാപ്പിയും.

പുനരധിവാസം

ഇവർക്കായുള്ള പുനരധിവാസ പ്രക്രിയയിൽ ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡെന്‍റിസ്റ്റിക്കൽ, ഡയറ്റിഷൻ, യോഗ ട്രെയിനർമാർ, സൈക്കോളജിസ്റ്റ് എന്നിവർ ഉൾപ്പെടുന്ന ഒരു ടീം ആണു വേണ്ടത്. വീട്ടുകാർ നല്കുന്ന പിന്തുണ ഏറെ പ്രധാനമാണ്. രോഗം ചികിത്സിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അതു കഴിഞ്ഞുള്ള ഇത്തരം സാഹചര്യങ്ങൾ പരിഹരിക്കുന്നതും.

രോഗപ്രതിരോധം

ഹെഡ് ആൻഡ് നെക്ക് കാൻസർ പ്രതിരോധത്തിൽ ഏറ്റവും പ്രധാനം പുകവലി ഉപേക്ഷിക്കുന്നതും മദ്യപാനം ഒഴിവാക്കുന്നതുമാണ്. കൂടാതെ സൂര്യാഘാതത്തിൽ നിന്ന് ഒഴിവാകുന്ന രീതിയിൽ വസ്ത്രങ്ങൾ ധരിക്കുക, സൺസ്ക്രീൻ ഉപയോഗിക്കുക തുടങ്ങിയവ ജീവിതത്തിന്‍റെ ഭാഗമാക്കുക.

എച്ച്പിവിവാക്സിനേഷൻ

എച്ച്പിവിക്ക് എതിരായ വാക്സിനേഷൻ, പ്രത്യേകിച്ച് കൗമാരക്കാരിൽ... ഫലപ്രദമായപ്രതിരോധ നടപടിയാണ്.പതിവു ദന്തപരിശോധനകൾ, സ്വയം പരിശോധനകൾ, സാധ്യതയുള്ള ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവ ഹെഡ് ആൻഡ് നെക്ക് കാൻസർ നേരത്തെ കണ്ടെത്തുന്നതിനു സഹായിക്കും.

Sex

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

Up