Thu, 4 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

Sunday Deepika

Other Stories

കളറാകട്ടെ ഓണം!

ഹരിപ്രസാദ്‌

<b> എന്തിനും വേണം ഒരു മൂഡ്. ഉണ്ണാനും ഉറങ്ങാനും ആഘോഷിക്കാനും മൂഡില്ലെങ്കിൽ വയ്യ. ഓണത്തിന് എന്തെല്ലാം മൂഡുകളാണ്... അത്തം മൂഡ് മുതൽ പായസം മൂഡ് വരെ! ഇത്തവണത്തെ ഓണം പൊളിയാക്കുന്നത് ഈ പാട്ടാണ്- ഓണം മൂഡ്! സാഹസം എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് പാട്ടുണ്ടാക്കിയ സംഗീതസംവിധായകൻ ബിബിൻ അശോക് സംസാരിക്കുന്നു...</b>

ഒരു മാസംകൊണ്ട് ഒന്നരക്കോടിയോളം തവണ യുട്യൂബിൽ പ്ലേ ചെയ്യപ്പെട്ട ഒരു പാട്ടിനു വന്ന രസകരമായ കമന്‍റ് ഇങ്ങനെയാണ്:

<b> തിരുവാവണിരാവിന് ഈ വർഷം ശാപമോക്ഷം കിട്ടിയതായി പ്രഖ്യാപിച്ചുകൊള്ളുന്നു!</b>

ഇക്കൊല്ലത്തെ ഓണത്തിന്‍റെ ട്രെൻഡിംഗ് പാട്ടായി "ഓണം മൂഡ്' അടിച്ചുകയറി വരികയായിരുന്നു. അടുത്തകാലത്തെ എല്ലാ ഓണത്തിനും ആഘോഷിക്കപ്പെട്ട "തിരുവാവണിരാവ്' എന്ന പാട്ടിന് അല്പം വിശ്രമമാകാം എന്നാണ് മുകളിൽ കണ്ട കമന്‍റിലെ ധ്വനി. ഈ പാട്ടുകളുണ്ടാക്കുന്ന അനുഭവങ്ങൾക്കു താരതമ്യമില്ലെങ്കിലും ഓണവുമായി അത്രയും ഇണക്കമുണ്ട് രണ്ടിനും.

സംശയമില്ല, ഇങ്ങനെയൊരു ഓണപ്പാട്ട് ഇതാദ്യമാണ്. സിനിമകളിലും ആൽബങ്ങളിലുമായി നൂറായിരം ഓണപ്പാട്ടുകൾ ഇറങ്ങിയ മലയാളം ഇതുപോലൊരു അടിച്ചുപൊളി ചിന്തിച്ചിട്ടേയുണ്ടാവില്ല. എങ്ങനെയാണ് ഈ പാട്ടുണ്ടായത്? സംഗീതസംവിധായകൻ ബിബിൻ അശോക് പറയുന്നു...ഓണപ്പാട്ടുകൾ ധാരാളമുണ്ടെങ്കിലും സെലിബ്രേഷൻ മൂഡിലുള്ള ഒരു പാട്ട് മുഖ്യധാരയിൽ ഇല്ല.

ആ സ്പേസിലേക്ക് ഒരു പാട്ട് ചെയ്തുകൂടേ എന്നാണ് സാഹസം സിനിമയുടെ സംവിധായകൻ ബിബിൻ കൃഷ്ണ ചോദിച്ചത്. ഒരു ഐടി കന്പനിയിലെ ഓണാഘോഷമാണ് രംഗം. അതിന്‍റെ പിന്നാന്പുറത്ത് ഉദ്വേഗജനകമായ കാര്യങ്ങൾ വേറെയുമുണ്ട്. സിനിമയുടെ പേസിന് അനുസരിച്ച് ഫാസ്റ്റ് നന്പറാണ് വേണ്ടത്.

അടിപൊളി ഐഡിയയായി തോന്നി. സാധാരണ എല്ലാ ആഘോഷങ്ങൾക്കും ഇപ്പോൾ ഡാൻസ് ഉണ്ടാകും. ഓണത്തിന് ഏതെങ്കിലും ഒരു പാട്ട് എടുത്ത് ചെയ്യുകയാവും പതിവ്. അപ്പോൾ ഓണവുമായി ബന്ധപ്പെട്ട ഡാൻസ് നന്പർതന്നെ ചെയ്യാമെന്ന് ഉറപ്പിച്ചു.

പിന്നെ ഗാനരചയിതാവ് വിനായക് ശശികുമാറിനൊപ്പം ഇരുന്നു. ഏതു മൂഡ് എന്ന ഭാഗത്ത് വരികളാണ് ആദ്യമെഴുതിയത്. ചില ഭാഗങ്ങളിൽ ആദ്യം ട്യൂണിട്ട് വരികൾ എഴുതി. ഫെജോ അടക്കമുള്ള ഗായകർ ഗംഭീരമായി പാടി. തുടക്കംമുതൽ എക്സൈറ്റഡ് ആയിരുന്നു. അങ്ങനെ ഈ പാട്ടുണ്ടായി.

<b> പാട്ടു ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ? </b>

ചെയ്തുകഴിഞ്ഞപ്പോൾ ശ്രദ്ധിക്കപ്പെടുമെന്ന ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. ഇത്രയും വൈറലാകുമെന്ന് വിചാരിച്ചിട്ടില്ല.

<b> എങ്ങനെയായിരുന്നു പാട്ടുകേട്ടവരുടെ പ്രതികരണങ്ങൾ?</b>

വളരെ പോസിറ്റീവ് ആയ റെസ്പോണ്‍സാണ് ഇപ്പോഴും കൂടുതൽ വരുന്നത്. സംഗീതരംഗത്തുള്ളവരടക്കം ഒരുപാടുപേർ വിളിച്ചു. ഒട്ടേറെ മെസേജുകൾ വരുന്നു. കുട്ടികൾക്ക് ഈ പാട്ട് ഒരുപാട് ഇഷ്ടമായി എന്നതാണ് ഏറ്റവും വലിയ സന്തോഷം.

വീട്ടിൽ കുട്ടികൾ ഏതുനേരവും ഈ പാട്ട് ആവർത്തിച്ചുകേൾക്കുകയാണെന്ന് പലരും പറഞ്ഞു. വിമർശനങ്ങളും വന്നു. പതിവ് ഓണപ്പാട്ടിന്‍റെ ഫ്ളേവർ അല്ലല്ലോ. അത്തരം പാട്ടുകൾ ഇഷ്ടപ്പെടുന്നവർക്ക് ഇത് വർക്ക് ആയിട്ടില്ല. അടുത്ത ബന്ധമുള്ള സുഹൃത്തുക്കളടക്കം പലരും പാട്ട് ഇഷ്ടമായില്ല എന്നു പറഞ്ഞിരുന്നു.

<b> അദ്ഭുതപ്പെടുത്തിയ പാട്ടുകൾ</b>

ഇളയരാജയുടെ പാട്ടുകൾ കേട്ട് അന്പരന്നുനിന്ന ഒരു സംഗീതാസ്വാദകനുണ്ട് ബിബിൻ അശോകിന്‍റെയുള്ളിൽ. അവയിലെ ഓർക്കസ്ട്രേഷനും മ്യൂസിക്കാലിറ്റിയുമെല്ലാം അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. അച്ഛന്‍റെ സംഗീതപാരന്പര്യംകൂടി ചേർന്നതോടെ ഇതാണ് തന്‍റെ മേഖലയെന്ന് ബിബിൻ പണ്ടേ ഉറപ്പിച്ചു.

അല്പകാലം തബലയും കീബോർഡും പഠിച്ചു. പിന്നീട് ചെന്നൈയിൽ സൗണ്ട് എൻജിനീയറിംഗ് കോഴ്സിനു ചേർന്നു. പ്രോഗ്രാമിംഗിൽ വലിയ താത്പര്യമായിരുന്നു. അങ്ങനെ രതീഷ് വേഗ, ബിജിബാൽ തുടങ്ങിയ സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ചുതുടങ്ങി.

ബിജിബാലിനൊപ്പം പത്തുവർഷം ഉണ്ടായിരുന്നു. ജസ്റ്റിൻ വർഗീസ്, അനിൽ ജോണ്‍സണ്‍ എന്നിവർക്കൊപ്പവും പ്രോഗ്രാമറായിരുന്നു. കൊറോണ ധവാൻ എന്ന ചിത്രത്തിന്‍റ ബിജിഎം ഒരുക്കിയാണ് സംഗീതസംവിധാന രംഗത്തേക്കു വന്നത്. മന്ദാകിനി, തണുപ്പ് എന്നീ ചിത്രങ്ങൾക്കുവേണ്ടി പാട്ടുകളൊരുക്കി. മന്ദാകിനിയിലെ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.

<b> രാഘവൻ മാസ്റ്റർ മുതൽ സുഷിൻ ശ്യാം വരെ</b>

ഓണം മൂഡ് എന്ന വൈബ് പാട്ടുണ്ടാക്കിയ ബിബിന് ഏതൊക്കെ പാട്ടുകളാണ് കൂടുതൽ ഇഷ്ടം? രാഘവൻ മാസ്റ്റർ മുതൽ സുഷിൻ ശ്യാം വരെയുള്ളവരുടെ, എല്ലാത്തരം പാട്ടുകളും കേൾക്കും.

വെസ്റ്റേണ്‍ മ്യൂസിക്കും കേൾക്കാറുണ്ട്. തമിഴ്, ഹിന്ദി പാട്ടുകളും സ്റ്റഡി മെറ്റീരിയലുകളാണ്. അപ്പോഴും പറഞ്ഞില്ലേ, മാനത്തെ മഴമുകിൽ മാലകളേ, ദേവസംഗീതം നീയല്ലോ, താമരക്കിളി പാടുന്നു, പുഴയോരത്തിൽ.. ഇങ്ങനെ നിരവധി പാട്ടുകൾ ഒരുപാടിഷ്ടമാണ്.

<b> യേശുദാസ്, ചിത്ര എന്നിവരടക്കമുള്ള ലെജൻഡ്സ് ബിബിന്‍റെ ഈണങ്ങൾ പാടണമെന്ന് ആഗ്രഹമില്ലേ? </b>

തീർച്ചയായും ഉണ്ട്. ഇവരെക്കൊണ്ടെല്ലാം പാടിക്കണമെന്നുണ്ട്. നടക്കുമോ എന്നറിയില്ല. പാടിക്കാൻ ആഗ്രഹമുള്ള ഒരുപാടുപേരുണ്ട്. ഫ്രഷ് വോയ്സസ് കൊണ്ടുവരാനും ശ്രമിക്കണം.

<b> എന്താണ് ബിബിന്‍റെ ഓണാഘോഷത്തിന്‍റെ മൂഡ്? </b>

സെലിബ്രേഷൻ തന്നെയാണ് ഓണം. എന്നാൽ ഡാൻസ് ചെയ്ത് അടിച്ചുപൊളിച്ചു നടക്കുന്നയാളല്ല ഞാൻ. പഴമയാണ് മഹത്തരം എന്നതുപോലുള്ള നൊസ്റ്റാൾജിയ പരിപാടി അത്ര കാര്യമായി എടുക്കാറില്ല. നല്ല ഓർമകളും ഉണ്ട്. രണ്ടിന്‍റെയും മിക്സാണ് ഓണം മൂഡ്.

ഇത്തവണ ഓണത്തിന് ചെറിയ ആഘോഷങ്ങളാണ്. കൊച്ചിയിലെ ഫ്ളാറ്റിലേക്ക് നാട്ടിൽനിന്ന് അച്ഛനമ്മമാർ വരും. അങ്ങനെയാണ് ഓണമാകുന്നത്. കോഴിക്കോട് വടകര പുറമേരി സ്വദേശിയാണ് ബിബിൻ അശോക്. ഭാര്യ രമ്യ ബാങ്ക് ഉദ്യോഗസ്ഥയാണ്. ഒന്നാം ക്ലാസുകാരി തന്മയി മകൾ.

Sunday Special

ഓർമയൊരു വസന്തം

 

<b> ചിങ്ങക്കൊയ്ത്തു കഴിഞ്ഞുവരുന്ന സമയത്താവും ഞങ്ങൾ എത്തുക. മുറ്റം മുഴുവൻ, തറവാട് മുഴുവൻ കച്ചിയാവും. തെങ്ങുകൾ "തുറുപ്പാവാട’ വാരിച്ചുറ്റിയിരിക്കും...മുതുകുളം, ചിറ്റൂർ, തിരുവനന്തപുരം... മൂന്നിടങ്ങളിലെ വ്യത്യസ്തങ്ങളായ ഓണക്കാലങ്ങൾ നാലാമതൊരിടത്തിരുന്ന് ഓർക്കുകയാണ് സംവിധായകൻ പത്മരാജന്‍റെ മകനും എഴുത്തുകാരനുമായ അനന്തപത്മനാഭൻ.</b>

ഒന്നല്ല, മൂന്നുതരം ഓണങ്ങളാണ് എനിക്കു ലഭിച്ചിരുന്നത്. പ്രധാനം അച്ഛന്‍റെ ജന്മസ്ഥലമായ മുതുകുളത്ത്. കൃത്യം ഓണാട്ടുകര ഓണം. ഇടയ്ക്ക് വല്ലപ്പോഴുമൊക്കെ തിരുവനന്തപുരത്തെ ഓണം. മൂന്നാമത്തേത് പാലക്കാടൻ ഓണം. അതായത് അമ്മയുടെ തറവാടായ ചിറ്റൂരിലേത്.

ഇതുമൂന്നും വളരെ വ്യതിരിക്തമായിട്ടുള്ള മൂന്ന് ഓണങ്ങളാണ്.ഏറ്റവും കൂടുതൽ ചടങ്ങുകൾ പാലക്കാടൻ ഓണത്തിനുതന്നെയാണ്. അത്തത്തിനുമുന്നേ, ഒരുമാസം മുമ്പുതന്നെ അവിടെയെല്ലാം പൂവിട്ടുതുടങ്ങും. അരിമാവുകൊണ്ട് കളംവരച്ചാണ് പൂവിടൽ. അഗ്രഹാരങ്ങളോടുചേർന്നുകിടക്കുന്ന വീടായതിനാലാവാം.

ഞങ്ങളുടെ വീട്ടിൽ എന്നും അരിമാവിന്‍റെ കളമുണ്ടായിരുന്നു. മുത്തശിമാരാണ് അത് ചെയ്യുക. അതിന്‍റെ കൂടെ "മാതേവര് വയ്ക്കുക’ എന്ന ചടങ്ങുമുണ്ട്. മാതോര് എന്നാണ് പറയുക. ചെമ്മണ്ണു കുഴച്ച് അതിൽ ഈർക്കിലും പൂവുകളും മറ്റുംവച്ചാണ് മാതോര് വയ്ക്കുക.

മാതേവരെ ഉണ്ടാക്കൽതന്നെ ഒരു കലയാണ്. ഇപ്പോഴത് തടിയിലും മറ്റും നിർമിച്ചുതുടങ്ങി. പൂരാടം, ഉത്രാടം ദിവസങ്ങളിൽ ധാരാളം ചടങ്ങുകളുണ്ട്. മണികിലുക്കി നാടുചുറ്റുന്ന നഞ്ചുണ്ടന്മാർ എന്നു വിളിക്കുന്ന സംഘത്തിന്‍റെ വരവാണ് കൗതുകമുള്ള ഓർമ. നാവോറുപാടുന്നതുപോലെ "വാഴ്ക വാഴ്ക' എന്ന പാട്ടൊക്കെ പാടും.

പതിയെ അവരുടെ വരവു നിലച്ചു. രണ്ടുപതിറ്റാണ്ടുമുന്പ് ടെലിവിഷൻ ചാനലിൽ ജോലിചെയ്തിരുന്ന കാലത്ത് ചിറ്റൂരിൽ അവരെ അന്വേഷിച്ചുപോയെങ്കിലും ആരെയും കാണാനായില്ല. പിന്നീടൊരിക്കൽ തത്തമംഗലത്തു പോയപ്പോൾ ഏതാനുംപേരെ കണ്ടെത്തിപ്പിടിച്ചു. അവർ ആ പാട്ടൊക്കെ പാടുന്നത് അന്നു ചിത്രീകരിക്കാൻ സാധിച്ചു.

അവരിപ്പോൾ ഉൾനാട്ടിലെങ്ങാനും ഉണ്ടായിരിക്കാം. അനുഷ്ഠാനപരമായിരുന്ന പണ്ടെത്തെ ഗോത്രരീതി ഇന്നില്ല എന്നാണ് മനസിലാകുന്നത്. അവിട്ടം ദിവസമാണെന്ന് തോന്നുന്നു, അവിടെ ഓണക്കളി എന്നൊന്നുണ്ട്. പ്രത്യേകിച്ചുപറയട്ടെ, തിരുവാതിരക്കളിയല്ലത്. ചുവടുകൾ ഏകദേശം ഒന്നുതന്നെയാണ്. അതേ വസ്ത്രധാരണവും.

പക്ഷേ ഓണക്കളി തിരുവാതിരയേക്കാളും കുറച്ചുകൂടി ആയാസകരമാണ്. അടുത്തയിടെ ഓണക്കളി പാട്ടുകൾ എന്നൊരു പുസ്തകം എന്‍റെ അമ്മ ഓർമയിൽനിന്നും, മുത്തശിമാർ എഴുതിവച്ച പുസ്തകങ്ങളിൽനിന്നും തെരഞ്ഞെടുത്തു പ്രസിദ്ധീകരിച്ചിരുന്നു.

ഞങ്ങളുടെ ബന്ധുവീടുകൂടിയായ പുറയത്ത് തറവാട്ടിൽ (പ്രശസ്ത ഗായിക അന്തരിച്ച പി. ലീലയുടെ തറവാടുകൂടിയാണത്) നടുമുറ്റത്ത് അവിട്ടം ദിനത്തിലാണ് ഓണക്കളി കളിക്കുക. സ്ത്രീകൾക്ക് തിരുവാതിരപോലെ വളരെ പ്രധാനമായ വെറ്റിലമുറുക്കൽപോലുള്ള ചടങ്ങുകൾ ഇതിലും അനുഷ്ഠിച്ചിരുന്നു.

തിരക്കുകളൊഴിഞ്ഞ് അവരൊന്നു "റിലാക്സ്'ചെയ്യുന്ന ദിവസമാണത്. അതും ഞാൻ അതേസ്ഥലത്ത് പിന്നീടു ചിത്രീകരിച്ചിരുന്നു. പക്ഷേ ഇപ്പോൾ അതൊന്നുമില്ല. പുറയത്തെവീട്ടിലൊന്നും ആരുമില്ല. പല വീടുകളും അടഞ്ഞുപോയി. ഞങ്ങടെയൊക്കെ തറവാട് അപ്പാടെ പോയി.

"തീക്കടൽകടഞ്ഞ് തിരുമധുരം’ എന്ന നോവലിൽ സി. രാധാകൃഷ്ണൻ പറയുന്ന എഴുവത്തു തറവാടാണ് ഞങ്ങളുടെ തറവാട്. ഞങ്ങളുടെ ഒരു കാരണവർ, "കോപ്പമ്മാമ’ എന്ന് ഞങ്ങൾ വിളിച്ചിരുന്ന എഴുവത്ത് ഗോപാലമേനോനാണ് എഴുത്തച്ഛന് അഭയംനൽകുന്നത്.

ഞങ്ങളുടെ പടിപ്പുരയിൽ അദ്ദേഹം കുറച്ചുകാലം ജീവിച്ചിട്ടുണ്ടെന്ന് നോവലിലുണ്ട്, പറഞ്ഞും കേട്ടിട്ടുണ്ട്. ഇപ്പോൾ ആ വീടുകൾ ഒന്നുമില്ല. ചില ബന്ധുവീടുകളിൽ ഇപ്പോഴും ഓണക്കളിപ്പാട്ടുകൾ നടക്കുന്നുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ടെന്നുമാത്രം. ഏറെക്കാലത്തിനുശേഷം വീണ്ടും ഒന്നുരണ്ടുതവണ ഓണത്തിന് ഞാൻ പാലക്കാട് പോയി.

ഭാര്യയുടെ സ്വദേശം തത്തമംഗലമാണ്. ഓണക്കളിപ്പാട്ടൊക്കെ അവിടെയും നടക്കുന്നുണ്ട്. ഓണക്കളി കിഴക്കൻ പാലക്കാട് മേഖലയിൽമാത്രം നടക്കുന്ന ഒന്നാണോയെന്നു സംശയമുണ്ട്. കാരണം വള്ളുവനാട് ഭാഗത്തൊക്കെ തിരുവാതിരക്കളിയാണ്. ഓണക്കളി മധ്യകേരളത്തിൽ പാലക്കാട്, തൃശൂർ ഭാഗത്തു മാത്രമുള്ള ഒന്നായിട്ടാണ് തോന്നുന്നത്.

<b> ഓണാട്ടുകര ഓണം </b>

വളരെ വ്യത്യസ്തമാണ് ഞങ്ങളുടെ ഓണാട്ടുകര ഓണം. പത്തു ദിവസവും ആഘോഷമാണ്. തെച്ചിയും മുക്കുറ്റിയും കാക്കപ്പൂവും കൊണ്ട് മുതുകുളത്തെ അയ്യങ്ങൾ നിറയും. ആരും ശ്രദ്ധിക്കാതെകിടക്കുന്ന താന്തോന്നിപ്പൂവുകൾ!മിക്കവാറും ചിങ്ങക്കൊയ്ത്തു കഴിഞ്ഞുവരുന്ന സമയത്താവും ഞങ്ങൾ എത്തുക. മുറ്റം മുഴുവൻ, തറവാട് മുഴുവൻ കച്ചിയാവും.

തെങ്ങുകൾ "തുറുപ്പാവാട’ (വൈയ്ക്കോൽത്തുറു) വാരിച്ചുറ്റിയിരിക്കും. തകൃതിയായ കൊയ്ത്ത് അതിരാവിലെ പോയി നോക്കിനിന്ന ഓണക്കാലങ്ങളുമുണ്ട്. അടുക്കളപ്പുരയിൽ വറ്റൽ, അച്ചപ്പം തുടങ്ങിയ വറവുകളുടെ തകൃതിയാകും. പൂരാടംനാൾ വീടും പറമ്പും മുഴുവൻ വൃത്തിയാക്കും. കച്ചിക്കൂമ്പാരങ്ങളും പുതപ്പുകളും അപ്രത്യക്ഷമാവും.

"പിള്ളേരോണം’ എന്നുപറയുന്ന ഒന്നുണ്ട് അന്ന്. അതിനാണ് ഞങ്ങളുടെ അമ്പലംകെട്ടിക്കളി. ചതയം ദിവസം അമ്പലംകെട്ടി പിള്ളേരൊക്കെത്തന്നെയാണ് പൂജ കഴിക്കുന്നത്. തെച്ചിപ്പൂവും മന്ദാരവും തുളസിയും എല്ലാം കൃത്യമായി, അനുഷ്ഠാനപരമായി വലിയ പൂക്കളമിടും. അവിട്ടം ദിവസം രാത്രി വെടിക്കെട്ട്. മുതിർന്നവരിൽനിന്നു കിട്ടിയ പൈസ കൂട്ടിവച്ച് പടക്കംവാങ്ങും.

കുട്ടികളെല്ലാം ചേർന്നു പായസവുംവയ്ക്കും. പിള്ളേരോണത്തിന്‍റെ അവസാനമാണ് പടക്കം പൊട്ടിക്കൽ. അതുകഴിയുമ്പോൾ ഒരു വിഷമമാണ്. ആഘോഷം കഴിയുമല്ലോ എന്ന വിഷമം. അവിടെയുള്ള മറ്റൊരു പ്രധാന "സംഭവം' കടുവകളിയാണ്. പുലിക്കളിയല്ല കടുവകളി. സായിപ്പും കടുവയും എന്നാണ് പറയുക. കടുവയെ പിടിക്കാൻ പോലീസുവരുന്നതും അതിങ്ങനെ മാറി മാറി പോകുന്നതുമാണ് കളി.

ഏകദേശം പുലിക്കളിയുടെ അതേ ചലനങ്ങൾതന്ന. സായിപ്പ് തലയിൽ ഒരു തൊപ്പിയും ഒരു കൂളിംഗ് ഗ്ലാസും വച്ചിട്ടുണ്ടാവും. കൈയിലൊരു മടലുണ്ടാവും, അതാണ് തോക്ക്. താളത്തിൽ കടുവയും സായിപ്പും ചുവടുവച്ചുപോയി ഒരു ഭാഗത്തെത്തുമ്പോൾ സായിപ്പ് വെടിവയ്ക്കും. ആ സമയത്ത് ഒരു പടക്കം പൊട്ടിക്കും, അതോടെ കടുവ വീഴും. തുടർന്ന് കടുവയ്ക്ക് ദക്ഷിണ കൊടുക്കും.

<b> ഹരിപ്പാട്ടെ സിനിമകൾ</b>

മുതിർന്നവരിൽനിന്ന് പൈസയൊക്കെ "പിരിച്ച്' എല്ലാവരുംകൂടെ ഹരിപ്പാടുവരെപ്പോയി സിനിമ കാണും. മുതുകുളത്ത് തിയറ്റർ ഉണ്ടെങ്കിലും പുതിയ പടങ്ങൾ കാണണമെങ്കിൽ ഹരിപ്പാട്ടുതന്നെ പോകണം. മുതുകുളം ഗോപാലകൃഷ്ണ ടാക്കീസാണ് പ്രധാനം.

അതിൽ മണലിലിരുന്ന് സമ്പൂർണ രാമായണമൊക്കെ കണ്ടത് ഓർമയുണ്ട്. അതുപോലെ രാമപുരം സുനിത തിയറ്ററിൽ കണ്ട ചെമ്മീൻ. ഹൗസ്ഫുൾ! സിനിമയിറങ്ങി കാൽനൂറ്റാണ്ടിനുശേഷമാണ് നിറഞ്ഞ സദസ്!! സത്യനും കൊട്ടാരക്കരയും എസ്.പി. പിള്ളയുമടക്കം അതിലെ പലരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരുന്നു.

അപ്പോൾപോലും ആവേശത്തോടെയാണ് ആളുകൾ സിനിമകണ്ടിരുന്നത്. ഓണത്തിന് എല്ലാവരും ഒന്നിച്ചിരുന്നു സിനിമ കാണുന്നതിന്‍റെ ആവേശം. ഹരിപ്പാട്ട് എസ്എൻ, സുരേഷ് എന്നീ രണ്ടു തിയറ്ററുകളാണ്. ഞങ്ങൾ സ്ഥിരം എട്ടുപത്ത് സൈക്കിളുകളിലായി ഡബിളും ട്രിപ്പിളുമടിച്ചൊക്കെയാണ് പോവുക. പെൺകുട്ടികളും ആൺകുട്ടികളുമൊക്കെച്ചേർന്ന് ഒരു വലിയ സംഘം.

കൂട്ടത്തിൽ മുതിർന്ന ഏതെങ്കിലും ചേട്ടന്മാരായിരിക്കും വഴികാട്ടി. (ഹരിപ്പാട് എസ്എനും സുരേഷുമൊക്കെ വലിയ മൾട്ടിപ്ലക്സുകളായി. പിന്നീടൊരിക്കൽ ഓണത്തിന് ഈ തിയറ്ററുകളിൽ പോയപ്പോൾ ഞാൻ അദ്ഭുതപ്പെട്ടു). മാറ്റിനികണ്ടു സന്ധ്യയോടെ തിരിച്ചെത്തിയാൽ ഊഞ്ഞാലാട്ടമായി. പറന്പിൽ തെക്കുഭാഗത്തുള്ള പുളിയുടെ കൊമ്പിലാണ് ഊഞ്ഞാൽ. അങ്ങോട്ടുമിങ്ങോട്ടും കെട്ടുന്ന അഞ്ഞലൂഞ്ഞാൽ.

ഊഞ്ഞാലിൽ കയറിനിന്ന് മുകളിലോട്ടുപോയി കാലുകൊണ്ട് മരത്തിന്‍റെ ചില്ലയിൽ തൊടുന്ന "ജില്ലാട്ടം പറക്കൽ' അന്ന് കാര്യമായ കളിയാണ്. അച്ഛന്‍റെ ജീവിച്ചിരിക്കുന്ന ഏക സഹോദരൻ പത്മധരനും അന്ന് ഞങ്ങൾ കുട്ടികളുടെ കൂടെച്ചേരും. ശരിക്കും വസന്തമെന്നുതന്നെ പറയാവുന്ന ഓണക്കാലങ്ങളാണ് ഓർമയിൽ.

<b> പാട്ടും പൂക്കളും </b>

അതേസമയം തിരുവനന്തപുരത്ത് ഓണത്തിന് ഞങ്ങൾ ഒന്നുംചെയ്യേണ്ട. പുറത്തിറങ്ങി സംഗതികളെല്ലാം കാണാൻ പോയാൽ മതി. എന്നും വൈകീട്ട് പാട്ടുപരിപാടികൾ. പൂജപ്പുരതന്നെ കഴിഞ്ഞ 25 വർഷമായി ഒരു സ്റ്റേജ് ഉണ്ട്. കനകക്കുന്ന് കൊട്ടാരം, സെനറ്റ് ഹാൾ, വിജെടി ഹാൾ.. എല്ലായിടത്തും ഓണപ്പരിപാടികൾ.

പൂജപ്പുരയിൽ ഓണക്കാലത്ത് ചിത്ര ചേച്ചിയുടെയും ജയചന്ദ്രൻ ചേട്ടന്‍റെയുമെല്ലാം ഗാനമേള. പുഷ്പപ്രദർശനവും ഗാനമേളകളും കാണാൻ വലിയ ജനക്കൂട്ടമാണ്. നഗരവീഥികൾ നിറഞ്ഞുകവിയുന്ന തിരക്ക്. ഇപ്പോൾ പഴയ പൊലിമയില്ലെന്നാണ് തോന്നിയിട്ടുള്ളത്. ഒരിക്കലും ഓണം ആ പഴയകാല പൊലിമയോടെ ഇനി കിട്ടാൻപോകുന്നില്ല. അമ്മൂമ്മയുടെ മരണത്തോടെ മുതുകുളത്തെ ഓണാഘോഷം കുറഞ്ഞുകുറഞ്ഞുവന്നു. ഒത്തുചേരൽ കുറഞ്ഞു.

അവിട്ടത്തിനോ ചതയത്തിനോ എല്ലാവരെയും കണ്ടിട്ടുപോകും. ഇപ്പോൾ മിക്കപ്പോഴും ഓണത്തിനു യാത്രകളാണ്. തിരുപ്പതിയിലോ ചെന്നൈയിലോ ഒക്കെയാവും ഓണം. ഇത്തവണയും കുടുംബസമേതം വയനാട്ടിലാവും. സത്യംപറഞ്ഞാൽ പഴയകാല ഓണാഘോഷങ്ങളുടെ മധുരസ്മരണ വേദനിപ്പിക്കാതിരിക്കാനാണ് യാത്രകളെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.

അമ്മ ഉത്രാടദിവസം മിക്കവാറും പൂജപ്പുര മഹിളാമന്ദിരത്തിലായിരിക്കും. സ്കൂൾ, ബാലികാസദനം, അനാഥമന്ദിരം എന്നിവയെല്ലാമുള്ള പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റാണ് അമ്മ. കോവിഡ് കാലത്ത് അവിടെയായിരുന്നു രണ്ടുവർഷം ഞങ്ങളും ഓണം ആഘോഷിച്ചത്.

<b> പടം കണ്ടോടാ..</b>

ഒരോണക്കാലത്തായിരുന്നു അച്ഛൻ കഥയെഴുതിയ ലോറി എന്ന സിനിമയുടെ റിലീസ്. അന്ന് മദ്രാസിൽനിന്നോ മറ്റോ ആണ് അച്ഛൻ ഓണത്തിനു വന്നിറങ്ങുന്നത്. അച്ഛന്‍റെ രണ്ടാമത്തെ സഹോദരിയുടെ മകൻ രാജേന്ദ്രൻ സൈക്കിളിൽ മുന്നിൽവന്നുപെട്ടു. അച്ഛൻ പെട്ടെന്ന് വണ്ടിനിർത്തി, പടം കണ്ടോടാ എന്നു ചോദിച്ചത് ഇന്നും കൺമുന്നിലുണ്ട്.

രാജേന്ദ്രൻ ചേട്ടൻ സിനിമ കണ്ടുവരികയായിരുന്നു!"നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ' ഇറങ്ങിയതും ഓണക്കാലത്താണ്. അതൊരു വലിയ വിജയമാണെന്ന് അറിയുന്നത് ഓണാട്ടുകരവച്ചാണ്. ഓണക്കാലത്തുതന്നെയാണ് "ഇതാ ഇവിടെ വരെ’ സൂപ്പർ ഹിറ്റ് ആവുന്നത്. 1977ലെ ഓണച്ചിത്രമായിരുന്നു. ഓണക്കാലത്ത് അച്ഛന്‍റെ ചിത്രങ്ങളുടെ റിലീസുകൾ വളരെ കുറവായിരുന്നു.

എന്നാൽ ഇറങ്ങിയതെല്ലാം പ്രേക്ഷകർ ഹൃദയപൂർവം സ്വീകരിച്ചു. ഓണത്തിന് എത്ര തിരക്കുണ്ടെങ്കിലും മിക്കവാറും അച്ഛൻ വീട്ടിലെത്താറുണ്ട്. ഒരു പാലക്കാടൻ ഓണത്തിന്‍റെ സമയത്തായിരുന്നു "കാണാമറയത്തി’ന്‍റെ വിജയാഘോഷം. അതിൽ പങ്കെടുത്തശേഷം വീട്ടിലേക്കോടിയെത്തിയതും ഓർമച്ചിത്രം.

അവിട്ടം നക്ഷത്രക്കാരിയായ ചെറിയമ്മൂമ്മയുടെ ഷഷ്ടിപൂർത്തി ആഘോഷവും ഓണക്കാലത്തായിരുന്നു. അച്ഛന്‍റെ ക്ഷണമനുസരിച്ച് ഒരു വിശേഷപ്പെട്ട അതിഥിയെത്തി. തൃശൂരിൽനിന്ന് സുഹൃത്ത് ഉണ്ണി മേനോൻ. മിക്കവർക്കും പരിചിതനാകും അദ്ദേഹം.

"തൂവാനത്തുന്പികളി'ലെ ജയകൃഷ്ണന്‍റെ മൂലരൂപമാണ് ഉണ്ണി മേനോൻ. അച്ഛന്‍റെ പ്രിയപ്പെട്ടവരുടെ സന്ദേശങ്ങൾ ഓണനാളുകളുടെ സ്നേഹസുഗന്ധമാണ്. അടുത്തയിടെ വിടപറഞ്ഞ നിർമാതാവ് ഗാന്ധിമതി ബാലൻ, കറിയാച്ചൻ എന്നു വിളിക്കുന്ന പ്രേം പ്രകാശ് അങ്കിൾ, നടൻ ജയറാം, സംവിധായകൻ ജോഷി മാത്യു... ഇവരെല്ലാം വിളിക്കും. മറ്റൊരു ശിഷ്യൻ ബ്ലെസിയും സന്ദേശമയയ്ക്കും.

"ഉത്രാടപ്പൂനിലാവേ വാ..' എന്ന പാട്ട് വീണ്ടും മനസിൽ പാടിക്കൊണ്ടിരിക്കുന്നു. ഞങ്ങളുടെ ബന്ധുവായ ശ്രീകുമാരൻ തന്പി സാറിന്‍റെ ഭാര്യാപിതാവ് വൈക്കം മണി ഞങ്ങളുടെ തൊട്ടടുത്താണ് താമസിച്ചിരുന്നത്. ശ്രീകുമാരൻ തന്പി- രവീന്ദ്രൻ ടീം ഒരുക്കിയ തരംഗിണിയുടെ സൂപ്പർ ഹിറ്റായ ഓണപ്പാട്ടു കാസറ്റ് ആദ്യം കേൾക്കുന്നത് മണിയപ്പൂപ്പന്‍റെ വീട്ടിൽവച്ചാണ്.

ആദ്യകേൾവിയിൽതന്നെ ഒരുപാടാകർഷിച്ച പാട്ടുകൾ. അന്ന് തന്പി സാർ അവിടെയുണ്ടായിരുന്നു. പാട്ട് എങ്ങനെയുണ്ടായിരുന്നു എന്ന് ഞങ്ങളോടു ചോദിച്ചു. ഓണം ഓർമകൾക്ക് ആ പാട്ടുകേട്ട സുഖം.

Sunday Feature

അറിവാകാശം

സിബി മാത്യു, കൊട്ടാരക്കര

<b> ബഹിരാകാശ വ്യോമയാന പദ്ധതികള്‍ക്കായും പഠനപര്യവേക്ഷണങ്ങൾക്കായും അമേരിക്ക സ്ഥാപിച്ച നാസ ലോകത്തെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഏജൻസിയാണ്. നാസയുടെ ദൗത്യനിയന്ത്രണകേന്ദ്രമായ ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്‍ററിലേക്ക് ഒരു യാത്ര...</b>


പാഠപുസ്തകങ്ങളിലൂടെയും വാർത്താമാധ്യമങ്ങളിലൂടെയും വായിച്ചും കണ്ടും കേട്ടും മാത്രം അറിവുള്ള, വിസ്മയങ്ങളുടെ കലവറ- നാസ! അറിവുതേടിയുള്ള മനുഷ്യന്‍റെ യാത്രയുടെ മഹത്തായ ഉദാഹരണമായി നിലനിൽക്കുന്ന നാസയുടെ ദൗത്യനിയന്ത്രണത്തിന്‍റെയും ബഹിരാകാശ യാത്രികരുടെ പരിശീലനത്തിന്‍റെയും കേന്ദ്രമായ ഹൂസ്റ്റണിലുള്ള ജോൺസൺ സ്പേസ് സെന്‍ററിലേക്കായിരുന്നു ഇത്തവണത്തെ യാത്ര.

അവിടെയെത്തി സംവിധാനങ്ങൾ നേരിൽ കണ്ടപ്പോൾ മനുഷ്യബുദ്ധി‍ വികസിപ്പിച്ചെടുത്ത കാര്യങ്ങളെക്കുറിച്ചോർത്ത് ശരിക്കും അദ്ഭുതപ്പെട്ടുപോയി. അമേരിക്കന്‍യാത്ര തീരുമാനിച്ചപ്പോള്‍തന്നെ നാസ സന്ദർശിക്കണമെന്ന് മനസില്‍ ഉറപ്പിച്ചിരുന്നു.

ടെക്സാസിലെ ഹൂസ്റ്റണില്‍ താമസിക്കുന്ന ബന്ധുക്കൾക്കൊപ്പം ഷുഗർലാൻഡിലുള്ള വീട്ടില്‍നിന്ന് ഒരുച്ചയോടെയായിരുന്നു യാത്രയുടെ തുടക്കം. 1,700 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ജോൺസൺ സ്പേസ് സെന്‍ററിന്‍റെ കവാടം കടന്നപ്പോൾത്തന്നെ റോക്കറ്റുകളും ബഹിരാകാശ വാഹനങ്ങളുമൊക്കെ കാണാമായിരുന്നു.

വാഹനം പാർക്ക് ചെയ്ത് ഞങ്ങൾ പ്രവേശന കവാടത്തിലേക്ക് നടന്നു. കുട്ടികളടക്കമുള്ളവരുടെ വലിയ തിരക്കുണ്ട്. ടിക്കറ്റുകൾ ഓൺലൈനിൽ മുൻകൂട്ടി എടുത്തതിനാൽ പ്രവേശന നടപടികൾ സുഗമമായിരുന്നു. പല കാലങ്ങളിലായി പര്യവേക്ഷണങ്ങൾക്കിടയിൽ ജീവൻനഷ്ടപ്പെട്ട ബഹിരാകാശയാത്രികരെ സ്മരിക്കാൻ പ്രധാന കവാടത്തിനടുത്ത് ഓക്ക് വൃക്ഷങ്ങളുടെ തോട്ടം ഒരുക്കിയിട്ടുണ്ട്.

 അമേരിക്കയെ ഞെട്ടിച്ച സ്പുട്നിക്

അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ 195 ലാണ് സ്ഥാപിതമായത്. വാഷിംഗ്ടൺ ഡി.സിയിലാണ് നാസയുടെ ആസ്ഥാനം.

അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളിലായി 10 ഫീൽഡ് സെന്‍ററുകൾ നാസയ്ക്കുണ്ട്. 1915ൽ രൂപംകൊണ്ട എൻഎസിഎ എന്ന സ്ഥാപനമാണ് പിന്നീട് നാസയായി മാറിയത്. വ്യോമയാനരംഗത്തെ പുരോഗതിക്കായുള്ള സൈനികേതര ഏജൻസി എന്ന ആശയമായിരുന്നു എൻഎസിഎയുടെ രൂപീകരണത്തിന് വഴിതെളിച്ചത്.

സോവിയറ്റ് യൂണിയൻ ലോകത്തെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ സ്പുട്നിക് വിജയകരമായി വിക്ഷേപിച്ചതിന്‍റെ ഞെട്ടലിൽനിന്നാണ് അമേരിക്ക നാസ എന്ന ബഹിരാകാശ ഗവേഷണകേന്ദ്രത്തിന് തുടക്കമിട്ടത്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻകൂടി യൂറി ഗഗാറിനിലൂടെ സോവിയറ്റ് യൂണിയന് സാധിച്ചതോടെ നാസയുടെ തുടർന്നുള്ള ഗവേഷണങ്ങൾക്ക് വൻ ശ്രദ്ധയാണ് അമേരിക്കൻ അധികൃതരിൽനിന്ന് ലഭിച്ചത്.

1958 ജനുവരി 31ന് എക്സ്പ്ലോറർ 1 നാസ ഭ്രമണപഥത്തിൽ എത്തിച്ചു. മനുഷ്യനെ എങ്ങനെ വിജയകരമായി ബഹിരാകാശത്ത് എത്തിക്കാമെന്നതായിരുന്നു നാസ തുടക്കംമുതൽക്കേ ലക്ഷ്യമിട്ടത്. നാസയുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്‍റർ.

1961ൽ Manned Spacecraft Center എന്ന പേരിൽ ആരഭിച്ച സ്ഥാപനം 1973ൽ ജോൺസൺ സ്പേസ് സെന്‍റർ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. മനുഷ്യൻ ബഹിരാകാശത്തു നടത്തുന്ന പ്രയാണങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും പരിശീലനങ്ങളും നടത്തുന്നത് ജോൺസൺ സ്പേസ് സെന്‍ററിന്‍റെ പ്രധാന ചുമതലകളാണ്.

കല്പന, സുനിത

ടിക്കറ്റ് സ്കാൻ ചെയ്ത് പ്രവേശിക്കുന്നത് വിശാലമായ ലോബിയിലേക്കാണ്. പ്രധാന ഹാളിൽ ഒട്ടേറെ പ്രദര്‍ശനങ്ങളും ആക്ടിവിറ്റികളും കാണാം. എവിടെ കണ്ടുതുടങ്ങണമെന്ന ആശങ്കയായിരുന്നു ഞങ്ങൾക്ക്.

ചന്ദ്രനിലേക്ക് നടത്തിയ ദൗത്യങ്ങളുടെ രേഖകളും മോഡലുകളും ചിത്രങ്ങളും അവിടെനിന്നു കൊണ്ടുവന്ന മണ്ണും കല്ലുമെല്ലാം പ്രദർശിപ്പിച്ചിരിക്കുന്നു. കുട്ടികൾ പലരും അതിൽ തൊട്ടുനോക്കുന്നുണ്ടായിരുന്നു. ബഹിരാകാശ സഞ്ചാരികളുടെ വസ്ത്രങ്ങളും വാഹനങ്ങളുമെല്ലാം കൗതുകത്തോടെ ഞങ്ങള്‍ കണ്ടു.

അപ്പോളോ, ലൂണാര്‍ മൊഡ്യൂള്‍ എന്നിവയൊക്കെ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ അഭിമാനമായ കല്പന ചൗളയുടെയും സുനിത വില്യംസിന്‍റെയുമെല്ലാം ചിത്രങ്ങളും വിവരണങ്ങളും യുഎസ് ആസ്ട്രോനോട്ട് ഹാള്‍ ഓഫ് ഫെയിം എന്നയിടത്ത് അഭിമാനത്തോടെ ഞങ്ങൾ കണ്ടു. നാസയുടെ എസ്ടിഎസ്-87 എന്ന ബഹിരാകാശ ദൗത്യത്തിന്‍റെ ഭാഗമായായിരുന്നു കല്പനയുടെ ആദ്യ ശൂന്യാകാശയാത്ര.

കൊളംബിയ എന്ന ബഹിരാകാശ വാഹനത്തില്‍ 1997 നവംബര്‍ 19ന് സഹഗവേഷകര്‍ക്കൊപ്പം അവർ ചരിത്രത്തിലേക്ക് പറന്നുയര്‍ന്നു. 2003 ജനുവരി 16ന് കല്‍പന രണ്ടാംതവണയും ബഹിരാകാശത്തേക്കു പറന്നുയര്‍ന്നു. പതിനേഴുദിവസത്തെ ഗവേഷണങ്ങള്‍ക്കുശേഷം ഫെബ്രുവരി ഒന്നിന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ തിരിച്ചിറങ്ങാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ കൊളംബിയ തകരുകയും കല്പനയടക്കമുള്ള ബഹിരാകാശ സഞ്ചാരികൾ മരിക്കുകയുമായിരുന്നു.

സുനിത വില്യംസിന്‍റെ ബഹിരാകാശയാത്രകളെപ്പറ്റിയും അവിടെ കണ്ടു. നാസയുടെ ഡോക്യുമെന്‍ററി പ്രദര്‍ശനങ്ങള്‍ നടക്കുന്ന തിയറ്ററിൽ ഞങ്ങൾ പ്രവേശിച്ചു. മുൻകാലങ്ങളിൽ നടന്ന എല്ലാ പര്യവേക്ഷണങ്ങളുടെയും വീഡിയോ പ്രദർശനങ്ങൾ അവിടെ കാണാം. ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കുമുള്ള നാസയുടെ ഇപ്പോഴത്തെ ഒരു സുപ്രധാന ദൗത്യമായ ആര്‍ടെമിസ് പ്രോഗ്രാമിനെപറ്റിയുള്ള വിവരങ്ങളും അറിയാനായി.

ഹൂസ്റ്റൺ, വീ ഹാവ് എ പ്രോബ്ലം

മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ ബഹിരാകാശ ദൗത്യമായിരുന്നു അപ്പോളോ 11. അപ്പോളോ പ്രോഗ്രാമിന്‍റെ പ്രധാന കേന്ദ്രമായി ജോൺസൺ സ്പേസ് സെന്‍റർ പ്രവർത്തിച്ചിരുന്നു.

1969 ജൂലൈ 16ന് അപ്പോളോ 11 ഫ്ലോറിഡയിൽനിന്നാണ് വിക്ഷേപിക്കപ്പെട്ടത്. നീൽ ആംസ്ട്രോങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരായിരുന്നു യാത്രികർ. 1969 ജൂലൈ 21ന് നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ആദ്യമായി കാലുകുത്തി. ചന്ദ്രനിൽനിന്നുള്ള നീൽ ആംസ്ട്രോങ്ങിന്‍റെ ആദ്യ സന്ദേശം "Houston, Tranquility base here; The Eagle has landed" എന്ന് ഹൂസ്റ്റണിലെ നാസാ കൺട്രോൾ റൂമിലേക്ക് ആയിരുന്നു.

"ഹൂസ്റ്റൺ’ എന്ന പേര് അതിലൂടെ ലോകമെമ്പാടും പ്രശസ്തമായി. പിന്നീട് 1970ലെ അപ്പോളോ 13 മിഷനിൽനിന്നുള്ള സംഭാഷണം "ഹൂസ്റ്റൺ, വീ ഹാവ് എ പ്രോബ്ലം' എന്നത് വളരെ പ്രസിദ്ധമാണ്. ഹൂസ്റ്റണിലെ മിഷൻ കൺട്രോൾ സെന്‍ററിന്‍റെ പ്രാധാന്യം വലുതാണ്. ഭൂപരിക്രമണപഥത്തിലേക്ക് അയച്ച ആദ്യത്തെ അമേരിക്കൻ സ്പേസ് സ്റ്റേഷൻ ആണ് സ്കൈലാബ്. 75 ടൺ ഭാരമുള്ള ഈ സ്പേസ് സ്റ്റേഷൻ 1973 മുതൽ 1979 വരെ പ്രവർത്തനസജ്ജമായിരുന്നു.

അപ്പോളോ 11 ചന്ദ്രനിലിറങ്ങിയതു മുതൽ 1972ലെ അപ്പോളോ 17 വരെയുള്ള എല്ലാ ചാന്ദ്രപ്രയാണങ്ങളും ജോൺസൺ സ്പേസ് സെന്‍റർ മിഷൻ കൺട്രോൾ സെന്‍ററിൽനിന്നാണ് നിയന്ത്രിച്ചത്. 1981ൽ ആരംഭിച്ച സ്പേസ് ഷട്ടിൽ പ്രോഗ്രാമിന്‍റെ എല്ലാ പ്രയാണങ്ങളും 2011ലെ അവസാന ഷട്ടിൽ മിഷൻ വരെ ഹൂസ്റ്റണിൽനിന്നാണ് നിയന്ത്രിച്ചത്. അതിലൊന്ന് ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഹിസ്റ്റോറിക് മിഷൻ കൺട്രോൾ ടൂർ, അസ്ട്രോനട്ട് ട്രെയിനിംഗ് ഫെസിലിറ്റി ടൂർ, ജോർജ് ഡബ്ല്യു.എസ്. ആബി റോക്കറ്റ് പാർക്ക് ടൂർ എന്നിവ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ബഹിരാകാശ പര്യവേക്ഷണത്തിന് ഉപയോഗിച്ച റോക്കറ്റുകളിൽ ഒന്നായ സാറ്റേൺ വി, മറ്റു വിവിധ റോക്കറ്റുകൾ എന്നിവ പ്രദർശിപ്പിച്ചിരിക്കുന്നത് വിസ്മയത്തോടെ ഞങ്ങൾ നടന്നുകണ്ടു.

ബഹിരാകാശ ജീവിതം

ബഹിരാകാശ സഞ്ചാരികളുടെ ട്രെയിനിംഗ്, ബഹിരാകാശകേന്ദ്രത്തിലെ പരീക്ഷണങ്ങൾ എന്നിവ ജോൺസൺ സ്പേസ് സെന്‍ററിന്‍റെ പ്രധാന ദൗത്യങ്ങളാണ്. മനുഷ്യന്‍റെ ബഹിരാകാശജീവിതവുമായി ബന്ധപ്പെട്ട നൂതന പരീക്ഷണങ്ങളും ‌ഇവിടെ നടക്കുന്നു. ബഹിരാകാശജീവിതത്തിന്‍റെ ദൈർഘ്യം, മൈക്രോഗ്രാവിറ്റിയുടെ സ്വാധീനം, ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യ പരിരക്ഷണം തുടങ്ങിയവ സംബന്ധിച്ച പഠനങ്ങൾ ഇവിടെ സജീവമാണ്.

അമേരിക്കയുടെ ബഹിരാകാശയാത്രിക സംഘങ്ങൾ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍, ഓറിയോണ്‍ പ്രോഗ്രാം, ആര്‍ടെമിസ് പ്രോഗ്രാം, ഭാവിയിലെ ബഹിരാകാശവികസനം എന്നിവയുടെ പഠനകേന്ദ്രമാണിവിടം. പൊതുജനങ്ങളിൽ ബഹിരാകാശജ്ഞാനം പ്രചരിപ്പിക്കുന്നതിനു പ്രാധാന്യം നൽകുന്നതിലൂടെ ജോൺസൻ സ്പേസ് സെന്‍റർ സാംസ്കാരിക പ്രതിച്ഛായകൂടി നേടി.സന്ദർശകർക്ക് അനുവദിച്ച സ്ഥലത്തെല്ലാം ചുറ്റിക്കറങ്ങി വൈകുന്നേരത്തോടെ ഞങ്ങൾ ജോൺസൺ സ്പേസ് സെന്‍ററിനോട് വിടപറഞ്ഞു.

പ്രതിവര്‍ഷം ലക്ഷക്കണക്കിന് ശാസ്ത്രവിദ്യാര്‍ഥികളും മറ്റു സന്ദര്‍ശകരും കാഴ്ചക്കാരായി ഇവിടെ എത്തുന്നതിൽ അദ്ഭുതമില്ല. ബഹിരാകാശ ചരിത്രത്തിലെ പല സുപ്രധാന സംഭവങ്ങളും നിയന്ത്രിക്കപ്പെട്ട ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്‍റർ ശാസ്ത്രകാഴ്ചകളുടെ സാഗരമാണ്- കാണാനും പഠിക്കാനും അറിയാനും...

Jeevitha Vijayam

നഷ്ടപ്പെടുന്പോൾ മാത്രം...

 

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ

1870ലെ യുദ്ധം എന്നറിയപ്പെടുന്ന ഫ്രാങ്കോ-പ്രഷ്യൻ യുദ്ധം (ജൂലൈ 19, 1870-ജനുവരി 28, 1871) യൂറോപ്പിലെ ഫ്രാൻസിന്‍റെ ആധിപത്യത്തെ വെല്ലുവിളിച്ച യുദ്ധമായിരുന്നു.

പ്രഷ്യയുടെ നേതൃത്വത്തിൽ നോർത്ത് ജർമൻ കോണ്‍ഫെഡറേഷൻ നടത്തിയ ഈ യുദ്ധത്തിൽ ഫ്രാൻസിന് വലിയ തിരിച്ചടിയാണുണ്ടായത്. യുദ്ധത്തെ തുടർന്ന് പതിമൂവായിരത്തിലേറെ ചതുരശ്ര കിലോമീറ്റർ വരുന്ന ആൽസാസ്-ലൊറെയ്ൻ ഭൂവിഭാഗം ഫ്രാൻസിനു നഷ്ടമായി.

ഈ പശ്ചാത്തലത്തെ ആസ്പദമാക്കി ഫ്രഞ്ച് കഥാകൃത്തായ അൽഫോൻസ് ഡൊഡെ എഴുതിയ മനോഹരമായ ഒരു ചെറുകഥയാണ് "ദ ലാസ്റ്റ് ക്ലാസ്'. അവസാന ക്ലാസ് എന്ന അർഥംവരുന്ന ഈ ചെറുകഥയിലെ പ്രധാന കഥാപാത്രം ഫ്രാൻസ് എന്ന ബാലനാണ്. രാവിലെ സ്കൂളിൽ പോകാൻ സമയമായപ്പോൾ അവന് വല്ലാത്തൊരു വൈമനസ്യമായിരുന്നു.

അന്നത്തേക്കു പഠിക്കേണ്ടിയിരുന്ന ഫ്രഞ്ച് ഗ്രാമർ അവൻ പഠിച്ച് ഒരുങ്ങിയിട്ടില്ലാതിരുന്നതാണ് അതിനു കാരണം. ഫ്രഞ്ച് അധ്യാപകനായ ഹാമലിന്‍റെ ശകാരം കേൾക്കേണ്ടിവരുമെന്ന കാര്യത്തിൽ അവന് ഒട്ടും സംശയമില്ലായിരുന്നു. എന്നാൽ സ്കൂളിലെത്തിയപ്പോൾ അവൻ കണ്ടത് പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല. ക്ലാസ് റൂം കുട്ടികളെയും ഗ്രാമീണരെയുംകൊണ്ടു നിറഞ്ഞിരുന്നു.

കുട്ടിക്കാലത്തു പഠിക്കാൻ സാധിക്കാതിരുന്നതുകൊണ്ടാണ് പ്രായമുള്ള ഗ്രാമീണരും കുട്ടികളോടൊപ്പം പഠിക്കാനെത്തിയിരുന്നത്. അവരെല്ലാവരും നിശബ്ദരായി ഹാമലിന്‍റെ വാക്കുകൾ ശ്രദ്ധിക്കുകയായിരുന്നു. ഹാമൽ ആകട്ടെ പതിവിനു വിപരീതമായി ഏറ്റവും ഭംഗിയുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.

അതിനൊരു കാരണമുണ്ടായിരുന്നു. അന്നത്തെ ഫ്രഞ്ച് ക്ലാസ് ആ സ്കൂളിലെ അവസാനത്തെ ക്ലാസായിരുന്നു. സ്കൂൾ നിലനിന്നിരുന്ന സ്ഥലവും സമീപപ്രദേശങ്ങളുമെല്ലാം പ്രഷ്യയും കൂട്ടരും പിടിച്ചടക്കിയിരുന്നതുകൊണ്ട് അടുത്തദിവസംമുതൽ ഫ്രഞ്ച് ഭാഷ പഠിപ്പിക്കുന്നത് ഗവണ്‍മെന്‍റ് മുടക്കിയിരുന്നു. ജർമൻ ഭാഷ പഠിക്കാനും പഠിപ്പിക്കാനും മാത്രമേ അവിടെ അനുവാദമുണ്ടായിരുന്നുള്ളൂ.

ഈ പശ്ചാത്തലത്തിലാണ് അധ്യാപകനായ ഹാമൽ സംസാരിച്ചത്. ലോകത്തെ ഏറ്റവും സുന്ദരമായ ഭാഷയാണ് ഫ്രഞ്ച് എന്നുപറഞ്ഞ അദ്ദേഹം തങ്ങളുടെ ആ മാതൃഭാഷ നന്നായി പഠിക്കാനും അതിനെ സ്നേഹിക്കാനും പരിരക്ഷിക്കാനും ആഹ്വാനംചെയ്തു. ഫ്രഞ്ച് ശരിയായി പഠിക്കുന്നതിൽ അലംഭാവം കാണിച്ച മുതിർന്നവരെ അദ്ദേഹം ശാസിക്കുകയും ചെയ്തു.

തുടർന്ന് ഹാമൽ ഫ്രഞ്ച് ഗ്രാമർ പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ ഫ്രാൻസ് എന്ന ബാലൻ അതീവശ്രദ്ധയോടെ ക്ലാസ് ശ്രദ്ധിക്കാൻ തുടങ്ങി. അന്നുവരെ ഫ്രഞ്ച് ഗ്രാമർ പഠിക്കുന്നതിൽ വിമുഖനായിരുന്ന അവൻ തനിക്കിനി ഫ്രഞ്ച് പഠിക്കാൻ സാധിക്കില്ലല്ലോ എന്നോർത്തപ്പോൾ ഏറെ ദുഃഖിതനായി. എത്രയോ നല്ല അവസരമാണ് താൻ വിനിയോഗിക്കാതെപോയതെന്ന് അവൻ വേദനയോടെ ഓർമിച്ചു.

അന്ന് പതിവിൽകൂടുതൽ ആവേശത്തോടെ പഠിപ്പിച്ച അധ്യാപകൻ ക്ലാസ് അവസാനിപ്പിച്ചത് "ഫ്രാൻസ് നീണാൾ വാഴട്ടെ' എന്ന് ബ്ലാക്ക് ബോർഡിൽ എഴുതിക്കൊണ്ടായിരുന്നു. ഇത് യുദ്ധമോ രാഷ്ട്രീയമോ സംബന്ധിച്ച കഥയല്ല. പ്രത്യുത നമുക്കുള്ളതു നഷ്ടപ്പെടുന്പോൾമാത്രം അതിന്‍റെ മൂല്യം തിരിച്ചറിയുന്ന സ്വഭാവസവിശേഷത നമ്മെ അനുസ്മരിപ്പിക്കുന്ന കഥയാണ്.

ഫ്രഞ്ച് പഠിക്കാൻ അവസരമുണ്ടായിരുന്നപ്പോൾ ബാലനായ ഫ്രാൻസും മറ്റു ഗ്രാമീണരും അതിന്‍റെ വില മനസിലാക്കിയില്ല. ആ ഭാഷ പഠിക്കുന്നതും പഠിപ്പിക്കുന്നതും നിരോധിച്ചുള്ള ഉത്തരവു വന്നപ്പോഴാണ് തങ്ങൾക്ക് മാതൃഭാഷയുടെ വില മനസിലാകാതെപോയതിനെക്കുറിച്ച് ബോധ്യം വന്നത്. ഫ്രാൻസ് എന്ന ബാലന്‍റെയും കുറേ ഗ്രാമീണരുടെയും കഥമാത്രമല്ല ഇത്; നമ്മുടേതുകൂടിയാണ്.

ജീവിതത്തിൽ എന്തെല്ലാം നന്മകൾ നാം അനുഭവിക്കുന്നു! എന്നാൽ അവയുടെ മൂല്യം പലപ്പോഴും നാം തിരിച്ചറിയുന്നില്ല എന്നതല്ലേ വാസ്തവം? ഉദാഹരണമായി നമ്മുടെ ആരോഗ്യംതന്നെ എടുക്കാം. രോഗങ്ങളില്ലാതെയിരിക്കുന്ന അവസ്ഥ എത്രയോ അഭിലഷണീയവും അതീവ മൂല്യമുള്ളതുമാണ്. എന്നാൽ നമ്മിൽ എത്രപേർക്ക് അതേക്കുറിച്ച് അവബോധവും നന്ദിയുമുണ്ട്? ഗൗരവമായ എന്തെങ്കിലും രോഗംവരുന്പോഴല്ലേ രോഗമില്ലാത്ത അവസ്ഥയുടെ മാഹാത്മ്യം നാം മനസിലാക്കുന്നത്?

ഇപ്പോൾ നമ്മുടെ രാജ്യത്ത് ഏതെല്ലാം തരത്തിലുള്ള സ്വാതന്ത്ര്യങ്ങളാണ് നാം അനുഭവിക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യവും രാഷ്ട്രീയസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവുമെല്ലാം അതിൽ ഉൾപ്പെടും. എന്നാൽ അവ നഷ്ടപ്പെടുന്പോഴല്ലേ അവയുടെ യഥാർഥ വില നാം തിരിച്ചറിയുന്നത്? ഈ സ്വാതന്ത്ര്യങ്ങളൊന്നും അനുഭവിക്കാൻ ഭാഗ്യമില്ലാതെ എത്രയോ ജനകോടികളാണ് ഈ ഭൂമുഖത്തുള്ളത്.

ബാലനായ ഫ്രാൻസ് അന്ന് സ്കൂളിൽനിന്നു തിരിച്ചുപോയത് നിറകണ്ണുകളോടെയായിരുന്നു. തനിക്കിനി ഫ്രഞ്ച് പഠിക്കാൻ സാധിക്കില്ലല്ലോ എന്ന ദുഃഖമായിരുന്നു അവന്. അവന്‍റെ അനുഭവം നമുക്കൊരു പാഠമാകട്ടെ. അനുദിനം നാം അനുഭവിക്കുന്ന നന്മകൾ നമുക്കു ലഭിക്കുന്ന എത്രയോ വലിയ നിധികളാണ് എന്ന അവബോധമുണ്ടാകാൻ അവ നഷ്ടപ്പെടുന്നതുവരെ കാത്തിരിക്കേണ്ട.

ഇപ്പോൾതന്നെ ആ നന്മകളുടെ മൂല്യം മനസിലാക്കി നന്ദിയോടെ അവ നമുക്കു സ്വീകരിക്കാം. അവയുടെ ഉറവിടമായ, കരുണാനിധിയായ ദൈവത്തോടു നന്ദിയുള്ളവരായിരിക്കാം. ബ്രിട്ടീഷ് ചിന്തകനായ ജി.കെ. ചെസ്റ്റർട്ടണ്‍ എഴുതുന്നു: "ജീവിതത്തിന്‍റെ കാര്യത്തെക്കുറിച്ച് വരുന്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യം നാം അതേക്കുറിച്ച് നിസംഗതയോടെയാണോ അതോ നന്ദിയോടെയാണോ കാണുന്നത് എന്നതാണ്'.

ജീവിതത്തിൽ നാം അനുഭവിക്കുന്ന നന്മകളെക്കുറിച്ച് നാം നന്ദിയുള്ളവരായിരിക്കണമെന്ന് ദൈവവചനവും പഠിപ്പിക്കുന്നുണ്ട്: "കർത്താവിനു നന്ദിപറയുവിൻ; അവിടന്നു നല്ലവനാണ്. അവിടത്തെ കാരുണ്യം എന്നും നിലനിൽക്കുന്നു' (സങ്കീ 118:1).ജീവിതത്തിലെ നന്മകളെക്കുറിച്ച് നമുക്കു നന്ദിയുണ്ടെങ്കിൽ അവയുടെ മൂല്യത്തെക്കുറിച്ചുള്ള അവബോധം നമുക്കൊരിക്കലും നഷ്ടപ്പെടില്ല എന്നതാണ് വാസ്തവം.

Other Stories

കളറാകട്ടെ ഓണം!

ഹരിപ്രസാദ്‌

<b> എന്തിനും വേണം ഒരു മൂഡ്. ഉണ്ണാനും ഉറങ്ങാനും ആഘോഷിക്കാനും മൂഡില്ലെങ്കിൽ വയ്യ. ഓണത്തിന് എന്തെല്ലാം മൂഡുകളാണ്... അത്തം മൂഡ് മുതൽ പായസം മൂഡ് വരെ! ഇത്തവണത്തെ ഓണം പൊളിയാക്കുന്നത് ഈ പാട്ടാണ്- ഓണം മൂഡ്! സാഹസം എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് പാട്ടുണ്ടാക്കിയ സംഗീതസംവിധായകൻ ബിബിൻ അശോക് സംസാരിക്കുന്നു...</b>

ഒരു മാസംകൊണ്ട് ഒന്നരക്കോടിയോളം തവണ യുട്യൂബിൽ പ്ലേ ചെയ്യപ്പെട്ട ഒരു പാട്ടിനു വന്ന രസകരമായ കമന്‍റ് ഇങ്ങനെയാണ്:

<b> തിരുവാവണിരാവിന് ഈ വർഷം ശാപമോക്ഷം കിട്ടിയതായി പ്രഖ്യാപിച്ചുകൊള്ളുന്നു!</b>

ഇക്കൊല്ലത്തെ ഓണത്തിന്‍റെ ട്രെൻഡിംഗ് പാട്ടായി "ഓണം മൂഡ്' അടിച്ചുകയറി വരികയായിരുന്നു. അടുത്തകാലത്തെ എല്ലാ ഓണത്തിനും ആഘോഷിക്കപ്പെട്ട "തിരുവാവണിരാവ്' എന്ന പാട്ടിന് അല്പം വിശ്രമമാകാം എന്നാണ് മുകളിൽ കണ്ട കമന്‍റിലെ ധ്വനി. ഈ പാട്ടുകളുണ്ടാക്കുന്ന അനുഭവങ്ങൾക്കു താരതമ്യമില്ലെങ്കിലും ഓണവുമായി അത്രയും ഇണക്കമുണ്ട് രണ്ടിനും.

സംശയമില്ല, ഇങ്ങനെയൊരു ഓണപ്പാട്ട് ഇതാദ്യമാണ്. സിനിമകളിലും ആൽബങ്ങളിലുമായി നൂറായിരം ഓണപ്പാട്ടുകൾ ഇറങ്ങിയ മലയാളം ഇതുപോലൊരു അടിച്ചുപൊളി ചിന്തിച്ചിട്ടേയുണ്ടാവില്ല. എങ്ങനെയാണ് ഈ പാട്ടുണ്ടായത്? സംഗീതസംവിധായകൻ ബിബിൻ അശോക് പറയുന്നു...ഓണപ്പാട്ടുകൾ ധാരാളമുണ്ടെങ്കിലും സെലിബ്രേഷൻ മൂഡിലുള്ള ഒരു പാട്ട് മുഖ്യധാരയിൽ ഇല്ല.

ആ സ്പേസിലേക്ക് ഒരു പാട്ട് ചെയ്തുകൂടേ എന്നാണ് സാഹസം സിനിമയുടെ സംവിധായകൻ ബിബിൻ കൃഷ്ണ ചോദിച്ചത്. ഒരു ഐടി കന്പനിയിലെ ഓണാഘോഷമാണ് രംഗം. അതിന്‍റെ പിന്നാന്പുറത്ത് ഉദ്വേഗജനകമായ കാര്യങ്ങൾ വേറെയുമുണ്ട്. സിനിമയുടെ പേസിന് അനുസരിച്ച് ഫാസ്റ്റ് നന്പറാണ് വേണ്ടത്.

അടിപൊളി ഐഡിയയായി തോന്നി. സാധാരണ എല്ലാ ആഘോഷങ്ങൾക്കും ഇപ്പോൾ ഡാൻസ് ഉണ്ടാകും. ഓണത്തിന് ഏതെങ്കിലും ഒരു പാട്ട് എടുത്ത് ചെയ്യുകയാവും പതിവ്. അപ്പോൾ ഓണവുമായി ബന്ധപ്പെട്ട ഡാൻസ് നന്പർതന്നെ ചെയ്യാമെന്ന് ഉറപ്പിച്ചു.

പിന്നെ ഗാനരചയിതാവ് വിനായക് ശശികുമാറിനൊപ്പം ഇരുന്നു. ഏതു മൂഡ് എന്ന ഭാഗത്ത് വരികളാണ് ആദ്യമെഴുതിയത്. ചില ഭാഗങ്ങളിൽ ആദ്യം ട്യൂണിട്ട് വരികൾ എഴുതി. ഫെജോ അടക്കമുള്ള ഗായകർ ഗംഭീരമായി പാടി. തുടക്കംമുതൽ എക്സൈറ്റഡ് ആയിരുന്നു. അങ്ങനെ ഈ പാട്ടുണ്ടായി.

<b> പാട്ടു ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ? </b>

ചെയ്തുകഴിഞ്ഞപ്പോൾ ശ്രദ്ധിക്കപ്പെടുമെന്ന ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. ഇത്രയും വൈറലാകുമെന്ന് വിചാരിച്ചിട്ടില്ല.

<b> എങ്ങനെയായിരുന്നു പാട്ടുകേട്ടവരുടെ പ്രതികരണങ്ങൾ?</b>

വളരെ പോസിറ്റീവ് ആയ റെസ്പോണ്‍സാണ് ഇപ്പോഴും കൂടുതൽ വരുന്നത്. സംഗീതരംഗത്തുള്ളവരടക്കം ഒരുപാടുപേർ വിളിച്ചു. ഒട്ടേറെ മെസേജുകൾ വരുന്നു. കുട്ടികൾക്ക് ഈ പാട്ട് ഒരുപാട് ഇഷ്ടമായി എന്നതാണ് ഏറ്റവും വലിയ സന്തോഷം.

വീട്ടിൽ കുട്ടികൾ ഏതുനേരവും ഈ പാട്ട് ആവർത്തിച്ചുകേൾക്കുകയാണെന്ന് പലരും പറഞ്ഞു. വിമർശനങ്ങളും വന്നു. പതിവ് ഓണപ്പാട്ടിന്‍റെ ഫ്ളേവർ അല്ലല്ലോ. അത്തരം പാട്ടുകൾ ഇഷ്ടപ്പെടുന്നവർക്ക് ഇത് വർക്ക് ആയിട്ടില്ല. അടുത്ത ബന്ധമുള്ള സുഹൃത്തുക്കളടക്കം പലരും പാട്ട് ഇഷ്ടമായില്ല എന്നു പറഞ്ഞിരുന്നു.

<b> അദ്ഭുതപ്പെടുത്തിയ പാട്ടുകൾ</b>

ഇളയരാജയുടെ പാട്ടുകൾ കേട്ട് അന്പരന്നുനിന്ന ഒരു സംഗീതാസ്വാദകനുണ്ട് ബിബിൻ അശോകിന്‍റെയുള്ളിൽ. അവയിലെ ഓർക്കസ്ട്രേഷനും മ്യൂസിക്കാലിറ്റിയുമെല്ലാം അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. അച്ഛന്‍റെ സംഗീതപാരന്പര്യംകൂടി ചേർന്നതോടെ ഇതാണ് തന്‍റെ മേഖലയെന്ന് ബിബിൻ പണ്ടേ ഉറപ്പിച്ചു.

അല്പകാലം തബലയും കീബോർഡും പഠിച്ചു. പിന്നീട് ചെന്നൈയിൽ സൗണ്ട് എൻജിനീയറിംഗ് കോഴ്സിനു ചേർന്നു. പ്രോഗ്രാമിംഗിൽ വലിയ താത്പര്യമായിരുന്നു. അങ്ങനെ രതീഷ് വേഗ, ബിജിബാൽ തുടങ്ങിയ സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ചുതുടങ്ങി.

ബിജിബാലിനൊപ്പം പത്തുവർഷം ഉണ്ടായിരുന്നു. ജസ്റ്റിൻ വർഗീസ്, അനിൽ ജോണ്‍സണ്‍ എന്നിവർക്കൊപ്പവും പ്രോഗ്രാമറായിരുന്നു. കൊറോണ ധവാൻ എന്ന ചിത്രത്തിന്‍റ ബിജിഎം ഒരുക്കിയാണ് സംഗീതസംവിധാന രംഗത്തേക്കു വന്നത്. മന്ദാകിനി, തണുപ്പ് എന്നീ ചിത്രങ്ങൾക്കുവേണ്ടി പാട്ടുകളൊരുക്കി. മന്ദാകിനിയിലെ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.

<b> രാഘവൻ മാസ്റ്റർ മുതൽ സുഷിൻ ശ്യാം വരെ</b>

ഓണം മൂഡ് എന്ന വൈബ് പാട്ടുണ്ടാക്കിയ ബിബിന് ഏതൊക്കെ പാട്ടുകളാണ് കൂടുതൽ ഇഷ്ടം? രാഘവൻ മാസ്റ്റർ മുതൽ സുഷിൻ ശ്യാം വരെയുള്ളവരുടെ, എല്ലാത്തരം പാട്ടുകളും കേൾക്കും.

വെസ്റ്റേണ്‍ മ്യൂസിക്കും കേൾക്കാറുണ്ട്. തമിഴ്, ഹിന്ദി പാട്ടുകളും സ്റ്റഡി മെറ്റീരിയലുകളാണ്. അപ്പോഴും പറഞ്ഞില്ലേ, മാനത്തെ മഴമുകിൽ മാലകളേ, ദേവസംഗീതം നീയല്ലോ, താമരക്കിളി പാടുന്നു, പുഴയോരത്തിൽ.. ഇങ്ങനെ നിരവധി പാട്ടുകൾ ഒരുപാടിഷ്ടമാണ്.

<b> യേശുദാസ്, ചിത്ര എന്നിവരടക്കമുള്ള ലെജൻഡ്സ് ബിബിന്‍റെ ഈണങ്ങൾ പാടണമെന്ന് ആഗ്രഹമില്ലേ? </b>

തീർച്ചയായും ഉണ്ട്. ഇവരെക്കൊണ്ടെല്ലാം പാടിക്കണമെന്നുണ്ട്. നടക്കുമോ എന്നറിയില്ല. പാടിക്കാൻ ആഗ്രഹമുള്ള ഒരുപാടുപേരുണ്ട്. ഫ്രഷ് വോയ്സസ് കൊണ്ടുവരാനും ശ്രമിക്കണം.

<b> എന്താണ് ബിബിന്‍റെ ഓണാഘോഷത്തിന്‍റെ മൂഡ്? </b>

സെലിബ്രേഷൻ തന്നെയാണ് ഓണം. എന്നാൽ ഡാൻസ് ചെയ്ത് അടിച്ചുപൊളിച്ചു നടക്കുന്നയാളല്ല ഞാൻ. പഴമയാണ് മഹത്തരം എന്നതുപോലുള്ള നൊസ്റ്റാൾജിയ പരിപാടി അത്ര കാര്യമായി എടുക്കാറില്ല. നല്ല ഓർമകളും ഉണ്ട്. രണ്ടിന്‍റെയും മിക്സാണ് ഓണം മൂഡ്.

ഇത്തവണ ഓണത്തിന് ചെറിയ ആഘോഷങ്ങളാണ്. കൊച്ചിയിലെ ഫ്ളാറ്റിലേക്ക് നാട്ടിൽനിന്ന് അച്ഛനമ്മമാർ വരും. അങ്ങനെയാണ് ഓണമാകുന്നത്. കോഴിക്കോട് വടകര പുറമേരി സ്വദേശിയാണ് ബിബിൻ അശോക്. ഭാര്യ രമ്യ ബാങ്ക് ഉദ്യോഗസ്ഥയാണ്. ഒന്നാം ക്ലാസുകാരി തന്മയി മകൾ.

Up