ADVERTISEMENT
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിൽ ശോച്യാവസ്ഥ തുടരുന്നു. പത്തനംതിട്ട , ഇടുക്കി, കോട്ടയം, ആലപ്പുഴ തുടങ്ങി വിവിധ ജില്ലകളിൽനിന്നുള്ള ആയിരക്കണക്കിന് രോഗികൾ ദിവസേന എത്തുന്ന ബസ് സ്റ്റാൻഡാണ് മെഡിക്കൽ കോളജിലേത്. എന്നാൽ, സ്റ്റാൻഡിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം യാത്രക്കാരെ വലയ്ക്കുകയാണ്. സ്റ്റാൻഡിന്റെ കാലപ്പഴക്കവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
പൊട്ടിപ്പൊളിഞ്ഞു കിടന്ന സ്റ്റാൻഡ് വലിയ പ്രതിഷേധത്തെത്തുടർന്ന് അടുത്ത കാലത്ത് കോൺക്രീറ്റ് ചെയ്തിരുന്നു. എന്നാൽ, സ്റ്റാൻഡിൽ യാത്രക്കാർക്ക് ബസ് കാത്തിരിക്കുന്നതിനുള്ള സൗകര്യം പരിമിതമാണ്. യാത്രക്കാർക്ക് അടിസ്ഥാന സൗകര്യങ്ങളേർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
സ്റ്റാൻഡ് പുനർനിർമിക്കുന്പോൾ ഷോപ്പിംഗ് കോപ്ലക്സ് ഉൾപ്പെടെയുള്ള കാര്യങ്ങളേർപ്പെടുത്തുമെന്നാണ് ആർപ്പൂക്കര പഞ്ചായത്ത് അധികൃതർ അവകാശപ്പെടുന്നുണ്ട്. വിവിധ ജില്ലകളിൽനിന്നുള്ള രോഗികൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുന്നുണ്ട്.
ഈ സാഹചര്യത്തിൽ ആശുപത്രിയിലേക്ക് വിവിധ ജില്ലകളിൽനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് നേരിട്ട് കൂടുതൽ കെഎസ്ആർടിസി ബസുകളേർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.