ADVERTISEMENT
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. അന്വേഷണ സംഘത്തലവനായ ക്രൈംബ്രാഞ്ച് എസ്പി എം.ജെ. സോജനെ വിജിലന്‍സിലേക്ക് മാറ്റിയതിന് പിന്നാലെയാണ് പ്രത്യേക സംഘത്തെ പിരിച്ചുവിട്ടത്.
കേസ് ക്രൈംബ്രാഞ്ച് യൂണിറ്റുകൾ അന്വേഷിച്ചാൽ മതിയെന്നാണ് സർക്കാർ നിലപാട്. കേരളത്തെ ഞെട്ടിച്ച കേസില്‍ 500 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നത്. കേസില്‍ 1400 ലധികം പരാതികള്‍ ലഭിച്ചിട്ടുണ്ട്.
സ്കൂട്ടറും ലാപ്ടോപ്പും മറ്റ് വീട്ടുപകരണങ്ങളും പാതിവിലയ്ക്ക് നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. അനന്തുകൃഷ്ണനാണ് കേസിലെ മുഖ്യപ്രതി.
Tags :