ADVERTISEMENT
തൃശൂർ: കുന്നംകുളം കസ്റ്റഡി മർദനക്കേസിൽ പോലീസുകാർക്കെതിരെ ശക്തമായ നടപടിവേണമെന്ന ആവശ്യവുമായി മർദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്ത്. പോലീസുകാരെ സസ്പെൻഡ് ചെയ്യണമെന്ന ശിപാർശയിൽ തൃപ്തിയില്ല.
ഡ്രൈവറായ സുഹൈറിനെതിരെ നടപടിയില്ല. അഞ്ചു പേരെയും സർവീസിൽ നിന്നും പുറത്താക്കണം. പോലീസ് സ്റ്റേഷനിലും സിസിടിവി വേണമെന്ന സുപ്രീംകോടതി കേസിൽ കക്ഷിചേരുമെന്നും ജനങ്ങളും പാർട്ടിയും നൽകിയ പിന്തുണയ്ക്ക് നന്ദിയെന്നും സുജിത്ത് പറഞ്ഞു.
കുന്നംകുളം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുജിത്ത്. നീ നേതാവു കളിക്കണ്ട എന്നു പറഞ്ഞാണ് മർദിച്ചത്. അഞ്ചാമത്തെ ആളായ സുഹൈറിനെതിരെ നടപടി എടുക്കാത്തതിനെതിരെ ബ്ലോക്ക് കോൺഗ്രസ് കോടതിയെ സമീപിക്കും.
സുഹൈർ ഇപ്പോൾ പഴയന്നൂരിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറാണ്. ഇയാൾക്കെതിരെ ഉടൻ കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും ബ്ലോക്ക് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
Tags :