ADVERTISEMENT
വാഷിംഗ്ടൺ: നരേന്ദ്ര മോദിയുമായി എങ്ങനെ ഇടപഴകണം എന്നതിനെക്കുറിച്ചുള്ള തീരുമാനം ട്രംപിന്റേതായിരിക്കുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്. രണ്ട് മാസങ്ങൾക്കുള്ളിൽ ഇന്ത്യ ക്ഷമ ചോദിച്ച് വ്യാപാര കരാറിനായി പ്രസിഡന്റ് ട്രംപിനെ സമീപിക്കും.
അമേരിക്ക ഏർപ്പെടുത്തിയ തീരുവകൾ ഇന്ത്യൻ വ്യാപാരത്തെ തളർത്തും. അവർ തന്നെ കരാർ ആവശ്യപ്പെടും. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണം. ബ്രിക്സ് സഖ്യത്തിൽ തുടരരുത്. റഷ്യക്കും ചൈനക്കും ഇടയിലുള്ള പാലമായി നിന്ന് അമേരിക്കക്ക് എതിരെ നിലപാടെടുത്താൽ 50 ശതമാനം തീരുവ തുടരുമെന്നും ലുട്നിക് വ്യക്തമാക്കി.
യുദ്ധത്തിനു മുമ്പ് ഇന്ത്യ റഷ്യയിൽ നിന്ന് തങ്ങളുടെ എണ്ണയുടെ രണ്ട് ശതമാനത്തിൽ താഴെ മാത്രമാണ് വാങ്ങിയിരുന്നത്. എന്നാലിപ്പോൾ ഇന്ത്യ തങ്ങളുടെ എണ്ണയുടെ 40% റഷ്യയിൽ നിന്നാണ് വാങ്ങുന്നതെന്നും ലുട്നിക് കുറ്റപ്പെടുത്തി.
ലോകത്തിന്റെ ഉപഭോക്താവ് തങ്ങളാണെന്നും എല്ലാവരും ഉപഭോക്താവിലേക്ക് തിരികെ വരേണ്ടി വരുമെന്നും ലുട്നിക് പറഞ്ഞു.
Tags :