ADVERTISEMENT
മലപ്പുറം: ബന്ധുനിയമനത്തിൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഖുറാനിൽ പിടിച്ച് സത്യം ചെയ്ത് കെ.ടി.ജലീൽ എംഎൽഎ. പി.കെ.ഫിറോസ് തനിക്കെതിരെ നടത്തുന്നത് വ്യാജ പ്രചാരണമാണ്. മക്കളുടെ വിവാഹത്തിന് ഭാര്യയുടെ കൈയിൽ നിന്നും 11 ലക്ഷം രൂപ കടം വാങ്ങിയെന്നും ജലീൽ വ്യക്തമാക്കി.
മുസ്ലിം ലീഗിന്റെ സെയിൽസ് മാനേജരാണ് ഫിറോസ്. പാർട്ടി പദ്ധതികളുടെ മറവിൽ വൻ സാമ്പത്തിക തിരിമറിയാണ് ഫിറോസ് നടത്തുന്നതെന്നും ജലീൽ ആരോപിച്ചു. ദോത്തി ചലഞ്ചെന്ന പേരിൽ 200 രൂപ പോലുമില്ലാത്ത മുണ്ട് അറുനൂറിലധികം രൂപയ്ക്കാണ് യൂത്ത് ലീഗ് നേതാക്കൾ വാങ്ങിയത്.
ഇത് വൻ തട്ടിപ്പാണ്. ഫോർച്യൂൺ ഹൗസ് ജനറലെന്ന ദുബായി കമ്പനിയുടെ മാനേജരാണ് പി.കെ.ഫിറോസെന്നും മാസം അഞ്ചേകാൽ ലക്ഷം രൂപയാണ് ഫിറോസിന്റെ ശമ്പളമെന്നും രേഖകൾ നിരത്തി കെ.ടി.ജലീൽ വെളിപ്പെടുത്തി.
Tags :