ADVERTISEMENT
പരിചയപ്പെട്ടപ്പോൾ തന്നെ അശ്ലീല സന്ദേശം അയച്ച യുവനേതാവിന് സൈക്കോ ക്യാരക്ടർ ആണെന്ന് നടി റിനി ആൻ ജോർജ്. രാഷ്ട്രീയ നേതാവാകാൻ ആ വ്യക്തിക്ക് യോഗ്യതയില്ലെന്നും അങ്ങനെ യോഗ്യത ഉണ്ടായിരുന്നെങ്കിൽ സ്ത്രീകളോട് ഇങ്ങനെ പെരുമാറില്ലായിരുന്നുവെന്നും റിനി പറഞ്ഞു.
തനിക്ക് നീതി ലഭിക്കാത്തത് പ്രതിപക്ഷ നേതാവിൽ നിന്നാണെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുക്കുന്നുണ്ടെന്നും അദ്ദേഹം തനിക്ക് മാനസ പിതാവാണെന്നും റിനി പറഞ്ഞു.
"ഈ പോക്ക് ശരിയല്ലെന്ന് നേതാവ് ഉൾപ്പെട്ട പ്രസ്ഥാനത്തോട് താൻ പറഞ്ഞിരുന്നു. പ്രസ്ഥാനത്തിലെ നേതാക്കളുടെ ഭാര്യമാർക്കും മക്കൾക്കും ദുരനുഭവം ഉണ്ടായിട്ടുണ്ട്. വിശ്വസിക്കാൻ കഴിയുന്ന ഉറവിടത്തിൽ നിന്നാണ് താൻ അത് പറഞ്ഞത്. കുറച്ചു ദിവസങ്ങൾക്കു പോലും നേതാക്കളോട് ഇദ്ദേഹത്തെപ്പറ്റി പറഞ്ഞിരുന്നു. ഈ വ്യക്തി നല്ല രീതിയിൽ ആയി തീരണം. വേറെ ഒരു സെറ്റിൽമെന്റിനും ഇല്ല. അയാൾ നവീകരിക്കപ്പെടണം. അതിന് ആ പ്രസ്ഥാനം തന്നെ ശ്രമിക്കണം.
പല സമയത്ത് പല സ്ത്രീകളും പറഞ്ഞിട്ടും അത് മൈൻഡ് ചെയ്യാതെ വന്നപ്പോഴാണ് താൻ മുന്നോട്ടുവന്നത്. സമൂഹത്തോട് അയാൾ പ്രതിബദ്ധത കാണിക്കണം. ഈ സമൂഹത്തോട് പറയാനുള്ളത് പറയണമെന്നത് എന്റെ ഡ്യൂട്ടിയാണ്.
നേരിട്ട് അറിഞ്ഞിട്ടും ഇത് മനസിൽ കൊണ്ടു നടക്കാൻ തനിക്ക് സാധിക്കുന്നില്ല. യാതൊരു ഭയവുമില്ല, തീർത്തും ഭയമില്ല. തന്റെ പക്കൽ തെളിവുകളുണ്ട്. കൂടുതൽ പ്രശ്നങ്ങൾ നേരിട്ട സ്ത്രീകൾ മുന്നോട്ടു വരണം. ഇയാളെപറ്റി ഒരുപാട് സ്ത്രീകളുടെ ആരോപണങ്ങൾ ആ പ്രസ്ഥാനത്തിൽ നിന്നുള്ള നേതാക്കൾ കേൾക്കുന്നുണ്ട്. അയാൾക്ക് ഒരു നേതാവിനെയും പേടിയില്ല. അയാൾക്ക് വിചിത്ര സ്വഭാവമാണ്.
തെളിവുകൾ നശിപ്പിക്കാൻ ഈ വ്യക്തി വളരെയധികം മിടുക്കനാണ്. വീഡിയോ കോളിലും ഇരുട്ടിന്റെ മറവിലാണ് വരുന്നത്. നമുക്ക് സ്ക്രീൻ ഷോട്ട് എടുത്താലും ഇയാളാണെന്ന് മനസിലാകില്ല. സ്പഷടമായ വിവാഹ വാഗ്ദാനമൊന്നും ഈ വ്യക്തി നൽകില്ല.
നമ്മളെ കല്യാണം കഴിച്ചേക്കും എന്ന ലാഞ്ചന നൽകും. സൗഹൃദങ്ങളിലൂടെയാണ് ഇതു നടക്കുന്നത്. ഭക്ഷണം കഴിക്കാം ഒന്നിച്ചിരിക്കാം എന്നൊക്കെ പറഞ്ഞാകും മുറിയിലേക്ക് ക്ഷണിക്കുന്നത്. ഈ വ്യക്തിക്ക് വലിയൊരു സംരക്ഷണ വലയമുണ്ട്, അതിന്റെ ധാർഷ്ട്യമുണ്ടെന്നും റിനി ആൻ ജോർജ് പറഞ്ഞു.
Tags : rini ann george movie news