കുവൈറ്റ് സിറ്റി: ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസി. 3000-ത്തിലധികം പേർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു.
രാവിലെ 7.30ന് ഗാന്ധിജിയുടെ പ്രതിമയ്ക്കു മുമ്പിലും രക്തസാക്ഷി സ്മാരക ഫലകത്തിനു മുന്നിലും നടന്ന പുഷ്പാർച്ചനയ്ക്ക് അംബസഡർ ഡോ. ആദർശ് സ്വൈക നേതൃത്വം നൽകി. തുടർന്ന് ഇന്ത്യൻ പതാക ഉയർത്തി ദേശീയഗാനം ആലപിച്ചു.
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദേശം ആദർശ് സ്വൈക വായിച്ചു. രാഷ്ട്രപതി തന്റെ പ്രസംഗത്തിൽ കഴിഞ്ഞ 78 വർഷങ്ങളിലുണ്ടായ ഇന്ത്യയുടെ നേട്ടങ്ങൾ പരാമർശിച്ചു. 2047-ഓടെ ഇന്ത്യയെ വികസിത രാജ്യമായി തീർക്കുന്നതിനായി എല്ലാവരും ആത്മാർഥമായി പ്രവർത്തിക്കണമെന്ന് രാഷ്ട്രപതി ആഹ്വാനം ചെയ്തു.